ആലുവ: ഗർഭിണിയെ മർദ്ദിച്ച കേസിൽ ഭർത്താവ് ജൗഹർ പോലീസ് പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന ജൗഹർ മറ്റൊരു ജില്ലയിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് പിടിയിലായത്. ഇയാളുടെ സുഹൃത്ത് സഹലാണ് ജൗഹറിനെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് കൈമാറിയത്. മറ്റ് കൂട്ടുപ്രതികളും ഉടൻ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.
കേസിലെ പ്രതികളെ പിടികൂടാൻ വൈകിയതിൽ ശക്‌തമായ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ യുവതിയേയും കുടുംബാംഗങ്ങളേയും ആശുപത്രിയിൽ സന്ദർശിച്ചു. കുറ്റവാളികൾക്ക് കൂട്ടുനിൽക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ആലുവ ആലങ്ങാട് സ്വദേശി നഹ്‌ലത്തിനാണ് ഭര്‍തൃവീട്ടില്‍ ക്രൂരപീഡനം അനുഭവിക്കേണ്ടി വന്നത്. കഴിഞ്ഞ ഒക്‌ടോബറിലാണ് പറവൂര്‍ സ്വദേശി ജൗഹറുമായി നഹ്‌ലത്തിന്റെ വിവാഹം നടക്കുന്നത്. എന്നാല്‍ ഇതിന് പിന്നാലെ സ്‍ത്രീധനത്തിന്റെ പേരില്‍ നഹ്‌ലത്തിന് ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരികയായിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയ നഹ്‌ലത്തിന്റെ പിതാവ് സലീമിനും മര്‍ദ്ദനമേറ്റിരുന്നു. ജൗഹറും സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു യുവതിയുടെ പിതാവിനെ മര്‍ദ്ദിച്ചത്.
Read also: ടിപി കേസ് പ്രതികളുടെ വീട്ടില്‍ കസ്‌റ്റംസ് തെളിവെടുപ്പ്