കണ്ണൂര്‍: ടിപി കേസ് പ്രതികളായ മുഹമ്മദ് ഷാഫിയുടെയും കൊടി സുനിയുടെയും വീട്ടില്‍ കസ്‌റ്റംസ് സംഘം തെളിവെടുപ്പിനെത്തി. സ്വര്‍ണ കവര്‍ച്ചാ കേസില്‍ അറസ്‌റ്റിലായ അര്‍ജുന്‍ ആയങ്കി ഒളിവിൽ കഴിഞ്ഞത് ഷാഫിയോടൊപ്പമെന്നാണ് സൂചന.
സ്വർണം കവരാൻ സഹായിച്ചത് ടിപി കേസ് പ്രതികളെന്നാണ് അർജുൻ ആയങ്കിയുടെ മൊഴി. ലാഭവിഹിതം പകരമായി നൽകി. ഒളിവിൽ പോകാൻ സഹായവും കിട്ടി. കരിപ്പൂർ സ്വർണക്കടത്തിൽ പങ്കില്ലെന്നും അര്‍ജുന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. അർജുനെ ഇന്ന് കണ്ണൂരിൽ എത്തിച്ച് അഴീക്കോട്ടെ വീട്ടിലും കാർ ഒളിപ്പിച്ച സ്‌ഥലത്തും തെളിവെടുപ്പ് നടത്തി.
Must Read: വാക്‌സിൻ സർട്ടിഫിക്കറ്റിൽ തെറ്റുണ്ടോ? തിരുത്താം ഇങ്ങനെ