മലപ്പുറം: ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ കേസ്. പെൺകുട്ടിയുടെ രക്ഷിതാക്കൾക്കും, ഭർത്താവിനും, വിവാഹത്തിന് നേതൃത്വം നൽകിയ മതപുരോഹിതർക്കും എതിരെയാണ് നിലവിൽ ബാലവിവാഹ നിരോധന നിയമപ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌തത്.
മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിലാണ് ബാലവിവാഹം നടന്നത്. തുടർന്ന് കേസിൽ മഹല്ല് ഖാസിയടക്കം വിവാഹത്തിൽ പങ്കെടുത്ത എല്ലാവരും പ്രതികളാണ്. പ്ളസ് 2വിന് പഠിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹമാണ് ഇവർ നടത്തിയത്.
വണ്ടൂർ തിരുവാലി സ്വദേശിയാണ് പെൺകുട്ടിയെ വിവാഹം ചെയ്‌തത്. കേസിൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും പ്രതികൾക്ക് ലഭിക്കാവുന്നതാണ്. കൂടാതെ ബാലവിവാഹത്തെ കുറിച്ച് പോലീസിന് വിവരം നൽകുന്ന ആളുകൾക്ക് പാരിതോഷികവും നൽകാറുണ്ട്.
Read also: പ്രദേശവാസികൾ സ്‌ഥലം നൽകി, സർക്കാർ റോഡ് നിർമിച്ചു; യാത്രാദുരിതത്തിന് പരിഹാരം