വയനാട് : വയനാട് തുരങ്കപാതയുടെ നിര്‍മ്മാണോല്‍ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാത നൂറ് ദിവസം നൂറ് പദ്ധതികള്‍ എന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്. 658 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണ ചുമലത കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ്. മൂന്ന് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
താമരശേരി ചുരം പാതക്ക് ബദല്‍ മാർഗം എന്ന നിലക്കാണ് തുരങ്കപാത നിര്‍മ്മിക്കുന്നത്. തുരങ്കപാത നിര്‍മ്മിക്കുമ്പോള്‍ പരിസ്‌ഥിതി സൗഹാര്‍ദ്ദത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ട്. അതിനാല്‍ പ്രകൃതി ദുരന്ത സാധ്യത കണക്കിലെടുത്ത് ആയിരിക്കും പാതയുടെ അന്തിമ രൂപരേഖ തയ്യാറാക്കുകയെന്നും മുഖ്യമന്ത്രി നിര്‍മ്മാണോല്‍ഘാടന ചടങ്ങില്‍ വ്യക്‌തമാക്കി.
കോഴിക്കോട് ജില്ലയിലെ മറിപ്പുഴയില്‍ നിന്ന് ആരംഭിച്ച് കല്‍പ്പറ്റയിലെ കള്ളാടിയില്‍ അവസാനിക്കുന്ന രീതിയിലാണ് തുരങ്കം നിര്‍മ്മിക്കുന്നത്. 7.826 കിലോമീറ്റര്‍ നീളത്തിലാണ് തുരങ്കത്തിന്റെ നിര്‍മ്മാണം നടക്കുന്നത്. തുരങ്ക പാത യാഥാര്‍ഥ്യമാകുന്നതോടെ കോഴിക്കോട് നിന്നും വായനാട്ടിലേക്കും അവിടെ നിന്ന് ബെംഗളൂരു, ഊട്ടി തുടങ്ങിയ സ്‌ഥലങ്ങളിലേക്കുമുള്ള യാത്ര കൂടുതല്‍ എളുപ്പമാകും. ഇത് വഴി ഇവിടുത്തെ ടൂറിസം മേഖലയിലും തുരങ്കപാത കൂടുതല്‍ സാധ്യതകള്‍ തുറക്കും.
Read also : സ്വര്‍ണക്കടത്ത്; സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും