തിരുവനന്തപുരം: സംസ്‌ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്ന് ചീഫ് സെക്രട്ടറി വിപി ജോയ്. നിയന്ത്രണങ്ങളിലൂടെ രണ്ടാഴ്‌ച കൊണ്ട് കോവിഡ് നിരക്ക് നിയന്ത്രിക്കാവുന്ന അവസ്‌ഥയാണ് കേരളത്തിൽ ഉള്ളതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
സാഹചര്യത്തെ പോസിറ്റിവായ രീതിയിൽ മാദ്ധ്യമങ്ങൾ അടക്കം സമീപിക്കണം. വാക്‌സിനേഷനായി ആളുകള്‍ സ്വയം മുന്നോട്ട് വരണം. ഒരു കോടി ഡോസ് കൂടി വാക്‌സിനേഷന്‍ ഊര്‍ജിതമാക്കാനാകും. വെള്ളി, ശനി ദിവസങ്ങളിലായി രണ്ടര ലക്ഷം പരിശോധനകള്‍ നടത്താൻ സാധിക്കും.
45 വയസില്‍ താഴെയുള്ളവര്‍ക്കും പരിശോധന നടത്തും. വിവാഹം, ഗൃഹപ്രവേശം ഉള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ നടത്തുന്നതിന് നേരത്തെ ഉണ്ടായിരുന്നതു പോലെ മൂന്‍കൂര്‍ അനുമതി വാങ്ങണം. ഇന്‍ഡോര്‍ പരിപാടികളില്‍ ഏറ്റവും കൂടുതൽ എഴുപത്തിയഞ്ച് പേരും ഔട്ട്‌ഡോര്‍ പരിപാടികളില്‍ നൂറ്റമ്പത് പേർക്കും പങ്കെടുക്കാം.
എല്ലായിടത്തും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ബോധവൽക്കരണം ഉറപ്പാക്കുന്ന സന്ദേശങ്ങള്‍ നല്‍കാന്‍ മാദ്ധ്യമങ്ങള്‍ സ്വമേധയാ തയാറാവണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
Read also: തൃശൂർ പൂരം; വെടിക്കെട്ടിന് അനുമതി ലഭിച്ചു