തൃശൂർ: പൂരത്തിനോട് അനുബന്ധിച്ചുള്ള സാമ്പിൾ വെടിക്കെട്ടിനും പൂരം വെടിക്കെട്ടിനും പെട്രോളിയം ആൻഡ് എക്‌സ്‌പ്‌ളോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ അനുമതി നൽകി. കര്‍ശന കൊറോണ നിയന്ത്രണങ്ങളോടെ തൃശൂർ പൂരം നടത്താൻ നേരത്തെ തീരുമാനമായിരുന്നു. പരിശോധനയ്‌ക്ക് ശേഷം മാത്രമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുന്നത്. 45 വയസ് കഴിഞ്ഞവർക്ക് കോവിഡ് വാക്‌സിൻ സ്വീകരിച്ചാൽ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പൂരം നടത്തിപ്പിൽ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ് നേരത്തെ റിപ്പോർട് നൽകിയിരുന്നു. പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ വിപത്താകും സംഭവിക്കുകയെന്ന് തൃശൂർ ഡിഎംഒ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പൂരം നടക്കുന്നതോടെ കുറഞ്ഞത് 20,000 പേരെങ്കിലും രോഗ ബാധിതരാകും. 10% മരണം സംഭവിക്കാനിടയുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും പാഴായിപോകുമെന്നും ഡിഎംഒ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് ഡിഎംഒ റിപ്പോർട് നൽകുകയും ഇനി എന്ത് സംഭവിച്ചാലും ആരോഗ്യ വകുപ്പിന് ഉത്തരവാദിത്വം ഉണ്ടാവില്ലെന്നും പറഞ്ഞിരുന്നു.
Read also: കൂടുതൽ കോവിഡ് വാക്‌സിൻ അനുവദിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ടിഎൻ പ്രതാപൻ