‘സികെ ജാനുവിന് കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകി’; ആരോപണവുമായി ജെആർപി നേതാവ്

By News Desk, Malabar News
Ajwa Travels

കണ്ണൂർ: എന്‍ഡിഎ സ്‌ഥാനാര്‍ഥിയാകാന്‍ സികെ ജാനുവിന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്ന് ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി സംസ്‌ഥാന ട്രഷറർ പ്രസീത അഴീക്കോട്. കണ്ണൂരിൽ വാർത്താ സമ്മേളനം നടത്തിയാണ് അവർ ആരോപണം ഉന്നയിച്ചത്. നേരത്തെ പ്രസീതയുടെ ഫോൺ സംഭാഷണം പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം വാർത്താ സമ്മേളനത്തിലൂടെ അറിയിച്ച് പ്രസീത രംഗത്ത് വന്നത്.

സ്‌ഥാനാര്‍ഥിയാകാന്‍ സികെ ജാനു ബിജെപിയോട്‌ ആവശ്യപ്പെട്ടത്‌ 10 കോടി രൂപയും പാര്‍ട്ടിക്ക്‌ അഞ്ച്‌ നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്‌ഥാനവുമാണ്‌. എന്നാല്‍ കോട്ടയത്ത്‌ നടന്ന ചര്‍ച്ചയില്‍ കെ സുരേന്ദ്രന്‍ ഇതൊന്നും അംഗീകരിച്ചില്ല. പിന്നീടാണ്‌ സാമ്പത്തിക ബുദ്ധിമുട്ട്‌ പറഞ്ഞ്‌ 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു.

പത്ത്‌ ലക്ഷം രൂപ നല്‍കിയാല്‍ സികെ ജാനു സ്‌ഥാനാര്‍ഥിയാകാമെന്ന്‌ സമ്മതിച്ചതായി പ്രസീത പറയുന്നതും ഇതനുസരിച്ച്‌ പണം കൈമാറാമെന്ന്‌ കെ സുരേന്ദ്രന്‍ മറുപടി നല്‍കുന്നതുമാണ്‌ നേരത്തെ പുറത്തുവന്ന ഫോൺ സംഭാഷണത്തിൽ ഉണ്ടായിരുന്നത്‌. ഈ സംഭാഷണം ശരിയാണെന്നും താന്‍ കെ സുരേന്ദ്രനോടാണ്‌ സംസാരിച്ചതെന്നും പ്രസീത പറഞ്ഞു.

തിരുവനന്തപുരത്തു വെച്ചാണ്‌ സുരേന്ദ്രന്‍ ജാനുവിന്‌ പത്ത്‌ ലക്ഷം രൂപ കൈമാറിയത്‌. സുരേന്ദ്രന്റെ വിജയ് യാത്രയുടെ സമാപന ദിവസം അമിത്‌ ഷായുടെ പരിപാടി ആരംഭിക്കുന്നതിന്‌ മുമ്പായിരുന്നു ഇത്‌. അന്നേദിവസം സികെ ജാനു ഏത്‌ ഹോട്ടലിലാണ്‌ താമസിക്കുന്നതെന്ന്‌ അന്വേഷിച്ച് കെ സുരേന്ദ്രന്‍ വിളിച്ചിരുന്നതായും പ്രസീത പറഞ്ഞു.

സുരേന്ദ്രൻ ജാനുവിന് പണം കൊടുത്തത് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനല്ലെന്നും വ്യക്‌തിപരമായാണ് നൽകിയതെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ഇതിന് ശേഷവും സികെ ജാനുവിന് സുരേന്ദ്രൻ പണം നൽകിയതായി ആരോപണമുണ്ട്. ബത്തേരിയിൽ മാത്രം 1.75 കോടി തിരഞ്ഞെടുപ്പിന്റെ പേരിൽ ഒഴുക്കിയെന്നാണ് വിവരം.

സികെ ജാനു മുഖംമൂടി മാത്രമാണ്. ആദിവാസികളുടെ തലയെണ്ണി പണം വാങ്ങുകയാണ് അവർ ചെയ്‌തത്‌. പാർട്ടിയെ മറയാക്കി പണം വാങ്ങുകയായിരുന്നു. പാർട്ടി പ്രവർത്തനത്തിന് ആകെ കിട്ടിയത് ഒരു ലക്ഷം രൂപയാണ്. തലപോയാലും താമര ചിഹ്‌നത്തിൽ മൽസരിക്കില്ലെന്ന് പറഞ്ഞ ജാനു പണത്തിന് വേണ്ടിയാണ് വാക്കു മാറ്റിയതെന്നും പ്രസീത ആരോപിക്കുന്നു.

National News: പീഡനക്കേസ്; തരുൺ തേജ്‌പാലിന് മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE