മുഖ്യമന്ത്രി തർക്കത്തിൽ ഇന്നും തീരുമാനമില്ല; നാളെ ഹൈക്കമാൻഡ് ചർച്ച

പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ നിർണായക യോഗം പുരോഗമിക്കുകയാണ്.

By Trainee Reporter, Malabar News
siddaramaiah DK Shivakumar
Ajwa Travels

ന്യൂഡെൽഹി: പരിഹാരമാവാതെ കർണാടകയിലെ മുഖ്യമന്ത്രി തർക്കം. മുഖ്യമന്ത്രി ആരാവണം എന്ന കാര്യത്തിൽ ഇന്നും തീരുമാനം ഉണ്ടാകില്ലെന്നാണ് സൂചന. നാളെ വിഷയത്തിൽ ഹൈക്കമാൻഡ് നേതൃത്വത്തിൽ വിശദമായ ചർച്ച നടക്കും. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ നിർണായക യോഗം പുരോഗമിക്കുകയാണ്. എഐസിസി ചുമതലപ്പെടുത്തിയ നിരീക്ഷകർ അടക്കം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

അതേസമയം, നീരസം പരസ്യമായി പ്രകടിപ്പിച്ചു മുന്നോട്ട് പോവുകയാണ് ഡികെ ശിവകുമാർ. സിദ്ധരാമയ്യ ഡെൽഹിയിൽ എത്തിയതിന് പിന്നാലെ ഡികെയും ഡെൽഹിയിലേക്ക് പോകുമെന്ന് പറഞ്ഞെങ്കിലും പിന്നീട് പിൻമാറുക ആയിരുന്നു. ഹൈക്കമാൻഡ് സമ്മർദ്ദത്തിന് വഴങ്ങിയ ഡികെ ശിവകുമാർ, വൈകിട്ട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കർണാടകയിൽ താൻ നടത്തിയ ഒറ്റയാൾ പോരാട്ടം ഓർമിപ്പിച്ചു.

കഴിഞ്ഞ അഞ്ചു വർഷം കർണാടകയിൽ എന്തൊക്കെ സംഭവിച്ചെന്ന് ഇപ്പോൾ പറയുന്നില്ലെന്നും സമയം വരുമ്പോൾ പറയാമെന്ന മുന്നറിയിപ്പും ഡികെ ശിവകുമാർ നൽകുന്നു. കർണാടകത്തിൽ 70 ശതമാനം നിയമസഭാ അംഗങ്ങളും സിദ്ധരാമയ്യയെ പിന്തുണച്ചുവെന്നാണ് റിപ്പോർട്ടുകൾ. ശിവകുമാറിനെ മാറ്റിനിർത്തി സംസ്‌ഥാനത്ത്‌ ഒരു അന്തിമ തീരുമാനം എടുക്കാൻ കോൺഗ്രസ് നേതൃത്വത്തിന് എളുപ്പത്തിൽ സാധിക്കില്ല.

Most Read: എസ്എസ്എൽസി പരീക്ഷാഫലം മെയ് 20ന്; മന്ത്രി വി ശിവൻകുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE