തിരുവനന്തപുരം: ആക്കുളത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ (ആര്‍ജിസിബി) പുതിയ ക്യാംപസിന് എംഎസ് ഗോള്‍വാള്‍ക്കറുടെ പേരു നല്‍കുനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് നല്‍കി. സ്‌ഥാപനത്തിന് വിഖ്യാത ഇന്ത്യന്‍ ശാസ്‌ത്രജ്‌ഞന്റെ പേര് നല്‍കണമെന്നും അദ്ദേഹം കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ഗവേഷണ കേന്ദ്രത്തിന്റെ പേര് മാറ്റുന്ന കാര്യം പരിഗണിക്കപ്പെടുന്നുവെന്നത് മാദ്ധ്യമങ്ങളില്‍ നിന്നുമാണ് താന്‍ അറിഞ്ഞതെന്നും രാജ്യത്തെ പരമപ്രധാനമായ ഗവേഷണ സ്‌ഥാപനങ്ങളില്‍ ഒന്നായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി രാഷ്‌ട്രീയപരമായ ഭിന്നതകള്‍ക്ക് അതീതമാണെന്നും അദ്ദേഹം തന്റെ കത്തിലൂടെ ചൂണ്ടിക്കാട്ടി.
ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കേന്ദ്രത്തിന്റെ തീരുമാനം വര്‍ഗീയ വിഭജനം ഉണ്ടാക്കാനുളള നീക്കമെന്ന് സിപിഎമ്മും കോണ്‍ഗ്രസും ആരോപിച്ചു. വര്‍ഗീയത എന്ന രോഗം പ്രോൽസാഹിപ്പിച്ചതല്ലാതെ ഗോള്‍വാള്‍ക്കര്‍ക്ക് ശാസ്‌ത്രവുമായി എന്താണ് ബന്ധമെന്ന് ശശി തരൂര്‍ എംപിയും ചോദിച്ചിരുന്നു. തുടക്കത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ നടത്തിയിരുന്ന സ്‌ഥാപനം രാജ്യാന്തര നിലവാരത്തിലേക്ക് എത്തിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാരിന് കൈമാറിയത്.
Also Read: സ്വാശ്രയ മെഡിക്കൽ ഫീസ്; മാനേജ്മെന്റുകൾക്ക് എതിരെ സർക്കാർ സുപ്രീം കോടതിയിൽ