തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീകൊളുത്തി ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ അയല്‍ക്കാരി വസന്തയുടെ പട്ടയം വ്യാജമാണോ എന്നു പരിശോധിക്കും. മരിച്ച ദമ്പതികളുടെ മക്കളുടെ പരാതിയിലാണ് നടപടി. നെയ്യാറ്റിന്‍കര തഹസില്‍ദാരോട് കലക്‌ടര്‍ റിപ്പോര്‍ട്ട് തേടി.
അതേസമയം മാതാപിതാക്കളെ അടക്കം ചെയ്‌ത ഭൂമി അന്യാധീനപ്പെട്ട് പോകാതെ മക്കള്‍ക്ക് ലഭിക്കാന്‍ കഴിയുന്നതെല്ലാം ചെയ്‌ത് നല്‍കുമെന്ന് നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍ പറഞ്ഞു. പട്ടികജാതി വിഭാഗത്തിന് അനുവദിച്ച ഭൂമിയാണ് പലരും വിറ്റ് കൈമറിഞ്ഞു പോകുന്നതെന്നും കോടതി ഉത്തരവിനെ എങ്ങനെ നേരിടണമെന്ന് വിശദമായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മരിച്ച രാജന്റെയും അമ്പിളിയുടേയും മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. കുട്ടികള്‍ക്ക് വീട് വെച്ച് നല്‍കാന്‍ അടിയന്തര നടപടിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കുട്ടികളുടെ വിദ്യാഭ്യാസ ചിലവും സര്‍ക്കാര്‍ ഏറ്റെടുക്കും.
Read also: ഔഫ് വധക്കേസ്; മുഖ്യപ്രതി ഇർഷാദിനെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു