ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന ഡെൽഹി ചലോ മാർച്ചിന് നേരെ പോലീസ് നടപടി. ഹരിയാനയിലെ അംബാലയിലും നൈനിറ്റാൾ – ഡെൽഹി റോഡിലും റാലിയായി എത്തിയ കർഷകരെ പോലീസ് തടഞ്ഞു. പഞ്ചാബിൽ നിന്ന് എത്തിയ കർഷകർക്ക് നേരെ അംബാലയിൽ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.
#WATCH Police use water cannon to disperse farmers gathered at Shambhu border, near Ambala (Haryana), to proceed to Delhi to stage a demonstration against the farm laws pic.twitter.com/U1uXO0MdOs
— ANI (@ANI) November 26, 2020
പഞ്ചാബ്- ഹരിയാന അതിർത്തിയിലെ അംബാലക്ക് സമീപത്തെ ശംഭു ബോർഡറിലാണ് പോലീസ് കർഷകരെ തടയുന്നത്. സമാധാനപരമായി മാർച്ച് ചെയ്‌ത് വന്ന കർഷകരെ പോലീസ് തടയുകയായിരുന്നു. പിന്നാലെ കർഷകർ ബാരിക്കേഡുകൾ പുഴയിലേക്ക് വലിച്ചെറിഞ്ഞു. ഡെൽഹിയിലേക്കുള്ള അതിർത്തികളെല്ലാം പോലീസ് ബാരിക്കേഡ് കെട്ടി അടച്ചിരിക്കുകയാണ്. കർഷകരുടെ നീക്കം നിരീക്ഷിക്കാൻ നാഗരാതിർത്തിയിൽ ഡ്രോണുകൾ സ്‌ഥാപിച്ചിട്ടുണ്ട്.
#WATCH Drone camera deployed for security surveillance at Delhi-Faridabad (Haryana) border, in view of farmers’ ‘Delhi Chalo’ protest march pic.twitter.com/gfoCTinFIe
— ANI (@ANI) November 26, 2020
കർഷക മാർച്ച് ഏത് വിധേനയും തടയാനുള്ള സർവ സന്നാഹവും ഒരുക്കിയാണ് ഡെൽഹി പോലീസ് നിൽക്കുന്നത്. മണ്ണും കോൺക്രീറ്റ് പാളികളും ഉപയോഗിച്ച് അതിർത്തി അടച്ചിരിക്കുകയാണ്. ബിഎസ്എഫ് ഉദ്യോഗസ്‌ഥരെ അടക്കം സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്.
അതേസമയം, കര്‍ഷകരെ തടഞ്ഞ നടപടിയെ കിസാൻ കോ ഓഡിനേഷന്‍ കമ്മിറ്റി (AIKSCC) അപലപിച്ചു. ബിജെപി സര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. അതിര്‍ത്തി അടച്ച് ഭരണഘനാ അവകാശം പോലും നിഷേധിച്ചുവെന്നും കിസാൻ കോ ഓഡിനേഷന്‍ കമ്മിറ്റി പറഞ്ഞു.