കെ-റെയിലിനെതിരെ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ട്; മുഖ്യമന്ത്രി

By Staff Reporter, Malabar News
Pinarayi vijayan-wakf-board
Ajwa Travels

തിരുവനന്തപുരം: കെ-റെയിലിനെതിരെ ബിജെപിയും കോൺഗ്രസും ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സർക്കാർ വികസന രംഗത്ത് സ്വീകരിച്ച നടപടികൾക്ക് ജനം പിന്തുണ നൽകിയിട്ടുണ്ട്. അതുകൊണ്ട് സർക്കാർ ഒന്നും ചെയ്യരുതെന്ന് കരുതിയാണ് എല്ലാത്തിനെയും കണ്ണടച്ച് എതിർക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണ തിരഞ്ഞെടുപ്പ് കാലത്താണ് കോൺഗ്രസും ബിജെപിയും ഒരുമിച്ച് നിൽക്കുന്നത്.

ഇത്തവണ സർക്കാരിന്റെ തുടക്കം മുതൽ എതിർക്കാൻ ഇവർ ഒരുമിച്ചാണ്. കെ-റെയിൽ യാഥാർഥ്യമായാൽ എന്താകുമെന്ന് കരുതി കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടായി എതിർക്കുകയാണ്. ഇക്കാര്യത്തിൽ ഒരേ മനസും ഒരേ യോജിപ്പുമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സിൽവർ ലൈൻ ഉണ്ടാക്കുന്ന പുരോഗതി വലുതായിരിക്കും.

അതുകൊണ്ടാണ് അവർ ഇതിനെ എതിർക്കുന്നത് .ഇപ്പോൾ പദ്ധതി വേണ്ടെന്നാണ് പറയുന്നത്, പിന്നെയെപ്പോ‍ഴാണ് വേണ്ടതെന്ന് മുഖ്യമന്ത്രി ആരാഞ്ഞു. വണ്ടിനെ കുറിച്ച് പറഞ്ഞത് പോലെയാണ് കോൺഗ്രസിന്റെ കാര്യം. നീ വിളക്കും കെടുത്തുന്നു നീയും നശിക്കുന്നു. രാജ്യത്തിന് നാശമായി കോൺഗ്രസ് സ്വയം നശിച്ചു. മുൻ മന്ത്രിമാരുൾപ്പെടെ എത്ര പേരാണ് ബിജെപിയിലെത്തിയത്. എന്നിട്ടും വല്ല പാഠവും കോൺഗ്രസ് ഇതുവരെ പഠിച്ചോ ? മുഖ്യമന്ത്രി ചോദിച്ചു.

ഏത് തരം നാശത്തിലേക്കാണ് കോൺഗ്രസ് പോയിക്കൊണ്ടിരിക്കുന്നത്. വോട്ട് ഭിന്നിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസ് യുപിയിൽ സ്വീകരിച്ചത്. വിശ്വസിക്കാൻ പറ്റാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് രാജ്യത്തെ ജനങ്ങൾക്ക് മനസിലായി കഴിഞ്ഞു. അതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: ഭൂമി ഏറ്റെടുക്കലല്ല ഇപ്പോൾ നടക്കുന്നത്, കല്ലിടൽ തുടരും; കെ-റെയിൽ എംഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE