തൊടുപുഴ: എംഎം മണി എംഎൽഎക്ക് നേരെ കോൺഗ്രസ് നേതാവിന്റെ വംശീയാധിക്ഷേപം. ഇടുക്കി ഡിസിസി മുൻ സെക്രട്ടറിയും യുഡിഎഫ് ദേവികുളം നിയോജകമണ്ഡലം കൺവീനറുമായ ഒആർ ശശിയാണ് വിവാദ പരാമർശം നടത്തിയത്. എംഎം മണിയുടെ മുഖത്ത് നോക്കുന്നത് ചുട്ട കശുവണ്ടിയെ നോക്കുന്നതുപോലെ ആണെന്നായിരുന്നു ശശിയുടെ വിവാദ പരാമർശം.
മൂന്നാറിലെ യുഡിഎഫ് കൺവെൻഷനിൽ വെച്ചായിരുന്നു എംഎം മണിക്ക് നേരെ ഒആർ ശശി അധിക്ഷേപ പ്രസംഗം നടത്തിയത്. ഇടുക്കി യുഡിഎഫ് സ്‌ഥാനാർഥി ഡീൻ കുര്യാക്കോസിനെതിരെ മണി നടത്തിയ പ്രസംഗത്തിന് മറുപടി ആയിട്ടായിരുന്നു ശശിയുടെ പരാമർശം. ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും, ചത്തതിനൊക്കുവേ ജീവിച്ചിരിക്കുന്നതെന്നും എംഎം മണി അധിക്ഷേപിച്ചിരുന്നു.
ഇടുക്കി തൂക്കുപാലത്തെ പാർട്ടി പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് മണിയുടെ അധിക്ഷേപ പരാമർശം ഉണ്ടായത്. ബ്യൂട്ടി പാർലറിൽ കയറി പൗഡറും പൂശി ഫോട്ടോ എടുത്ത് നടപ്പാണ്. കെട്ടിവെച്ച കാശുപോലും കിട്ടില്ലെന്നും എംഎം മണി പരിഹസിച്ചിരുന്നു. കൂടാതെ, മുൻ എംപി പിജെ കൂര്യൻ പെണ്ണുപിടിയനാണെന്നും മണി അധിക്ഷേപിച്ചിരുന്നു.
Most Read| സിബിഐക്ക് രേഖകൾ കൈമാറാൻ വൈകി; മൂന്ന് വനിതാ ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ