കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ഭാര്യയെ കസ്‌റ്റംസ് വീണ്ടും ചോദ്യം ചെയ്യും. വെള്ളിയാഴ്‌ച കൊച്ചി ഓഫിസിലെത്താൻ ആവശ്യപ്പെട്ട് അർജുന്റെ ഭാര്യ അമലക്ക് കസ്‌റ്റംസ് നോട്ടീസ് നൽകി. കഴിഞ്ഞ തവണ നൽകിയ മൊഴിയിൽ വൈരുദ്ധ്യമുള്ളതിനാലും കസ്‌റ്റംസിന് ലഭിച്ച ഡിജിറ്റൽ തെളിവുകളിൽ വ്യക്‌തത വരുത്താനുമാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
അതേസമയം സ്വർണം കൊണ്ടുവന്ന ഷെഫീക്കുമായി മുഹമ്മദ് എന്ന പേരിൽ ബന്ധപ്പെട്ടിരുന്നത് അജ്‌മലാണെന്ന് കസ്‌റ്റംസ് വ്യക്‌തമാക്കി. ചോദ്യം ചെയ്യലിൽ നിർണായകമായ പല വിവരങ്ങളും അജ്‌മൽ വെളിപ്പെടുത്തിയെന്നും കസ്‌റ്റംസ് കോടതിയിൽ അറിയിച്ചിട്ടുണ്ട്. അജ്‌മലിനെ കോടതി 27ആം തീയതി വരെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്.
വിദേശത്തുള്ള സലിമിനെ ഷഫീഖിന് പരിചയപ്പെടുത്തിയത് അജ്‌മലാണ്. മാതാവ് സക്കീനയുടെ പേരിലെടുത്ത ഫോണിലാണ് ഷഫീക്കിനെ അജ്‌മൽ വിളിച്ചിരുന്നത്. അജ്‌മൽ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കസ്‌റ്റംസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വിദേശത്തുള്ള മുഖ്യ പ്രതി സലിമിനെ കേരളത്തിലെത്തിക്കാൻ കസ്‌റ്റംസ് നടപടികൾ ആരംഭിച്ചു.
Most Read: പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക് വരുമെന്ന അഭ്യൂഹങ്ങൾ ശക്‌തമാകുന്നു