തിരുവനന്തപുരം: വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കുവാന്‍ അനുമതിയില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവില്‍ കൂളിംഗ് ഫിലിം ഉപയോഗിക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
ഗ്ളെയിസിംഗ് പ്ളാസ്‌റ്റിക് ഒട്ടിക്കുന്നത് സംബന്ധിച്ച് ആവശ്യമെങ്കില്‍ നിയമോപദേശം തേടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വാഹനങ്ങളുടെ മുന്‍-പിന്‍ സേഫ്റ്റി ഗ്ളാസുകളില്‍ കുറഞ്ഞത് 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹനചട്ടത്തില്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
കൂളിംഗ് ഫിലിം, ടിൻഡ് ഫിലിം, ബ്ളാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ളാസുകളില്‍ ഒട്ടിക്കരുത് എന്ന കോടതി വിധിയും നിലവിലുണ്ട്. ഇത് സംബന്ധിച്ച് നിലവിലെ നിയമം ദുര്‍വ്യാഖ്യാനം ചെയ്‌ത് ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മന്ത്രി തന്നെ വിശദീകരണവുമായി രംഗത്ത് വന്നത്.
Read Also: ഡെൽഹി ജഹാംഗീർപുരി മേഖലയിൽ വീണ്ടും സംഘർഷാവസ്‌ഥ