തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ജപ്‌തി നടപടികള്‍ക്കിടെ സ്വയം തീകൊളുത്തി ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കോടതി നടപടികള്‍ തടസപ്പെടുത്തിയതിനും, ആത്‌മഹത്യക്കും രാജനെതിരെ കേസെടുത്തു. നെയ്യാറ്റിന്‍കര പൊലീസാണ് രാജനെതിരെ സ്വമേധയാ കേസെടുത്തത്. രണ്ട് കേസുകള്‍ക്ക് കൂടി ഒരു എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌താണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ അഭിഭാഷക കമ്മീഷന്‍ നല്‍കിയ മൊഴിയിലാണ് കോടതി നടപടികള്‍ തടസപ്പെടുത്തിയതായി വ്യക്‌തമാക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിനാലാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം തന്നെ സംഭവത്തില്‍ പോലീസുകാരുടെ ഭാഗത്ത് നിന്നും വീഴ്‌ച ഉണ്ടായോ എന്ന കാര്യത്തില്‍ അന്വേഷണം തുടങ്ങിയതായി റൂറല്‍ എസ്‌പി വ്യക്‌തമാക്കി. തങ്ങളുടെ മാതാപിതാക്കളുടെ മരണത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ദമ്പതികളുടെ മക്കള്‍ ജില്ലാ കളക്‌ടർക്ക് പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ തങ്ങള്‍ക്ക് സാമ്പത്തിക സഹായം വേണമെന്നും അവര്‍ പരാതിയില്‍ വ്യക്‌തമാക്കുന്നുണ്ട്.
ദമ്പതികള്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം ജില്ലാ കളക്‌ടർ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കുട്ടികളുടെ പുനഃരധിവാസം, തുടര്‍ വിദ്യാഭ്യാസം എന്നിവയില്‍ അടിയന്തിരമായി എടുക്കേണ്ട കാര്യങ്ങള്‍ വ്യക്‌തമാക്കുന്ന പ്രാഥമിക റിപ്പോര്‍ട്ടാണ് ഇന്ന് സമര്‍പ്പിക്കുക. ഒപ്പം തന്നെ പോലീസുകാരുടെ ഭാഗത്ത് നിന്നും വീഴ്‌ച ഉണ്ടായോ എന്ന കാര്യത്തില്‍ റൂറല്‍ എസ്‌പി നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും ഇന്ന് ഡിജിപിക്ക് സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്. സംഭവത്തെ തുടര്‍ന്ന് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡിജിപി റൂറല്‍ എസ്‌പിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Read also : രാജ്യത്ത് 20 പേർക്ക് ജനിതകമാറ്റം വന്ന കൊറോണ വൈറസ്; ഇന്ന് മാത്രം 14 കേസുകൾ