തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. എന്നാൽ കേരളത്തില്‍ മരണ നിരക്ക് 0.4 ശതമാനം മാത്രമാണ്. കേരളം നടത്തിയ ശ്രദ്ധയുടെ ഭാഗമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഭയക്കേണ്ട സമയമാണെന്നും കൂടുതല്‍ ജാഗ്രത ആവശ്യമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകള്‍ എല്ലാ ജില്ലകളിലും തുറന്നെന്നും മന്ത്രി പറഞ്ഞു. വാക്‌സിനേഷന്‍ വരുമ്പോള്‍ ഏറ്റവും ഗുണം കിട്ടുക കേരളത്തിനാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
Read Also: കേരള ബാങ്കിൽ സംവരണം പരിമിതപ്പെടുത്തി; പിഎസ്‌സി നിയമനം വെട്ടിക്കുറച്ചു