കോഴിക്കോട്: രോഗ വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയിൽ സ്വകാര്യ ആശുപത്രികളില്‍ കിടക്കകളും ഐസിയുവുകളും നിറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളും ഈ അവസ്‌ഥയിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം കർശനമാക്കി.
പൊതു ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാത്ത രീതിയിലാണ് നിയന്ത്രണങ്ങൾ നടപ്പാക്കുക. കണ്ടെയ്ൻമെന്റ് സോണുകളിൽ ആൾക്കൂട്ടം അനുവദിക്കില്ല. ബീച്ച്, ഡാം തുടങ്ങിയ വിനോദ സഞ്ചാര മേഖലകളില്‍ വൈകിട്ട് അഞ്ച് മണിവരെ മാത്രമേ പ്രവേശനം അനുവദിക്കൂ.
ഇവിടങ്ങളില്‍ ഒരേ സമയം ഇരുനൂറ് പേരില്‍ കൂടുതല്‍ ആളുകള്‍ എത്തുന്നത് നിയന്ത്രിക്കാന്‍ ജില്ല കലക്‌ടർ പോലീസിന് നിര്‍ദ്ദേശം നല്‍കി. പൊതു ഗതാഗത സംവിധാനങ്ങളിൽ ആളുകളെ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല. എന്നാൽ പത്താം ക്ളാസ്- പ്ളസ് ടു പരീക്ഷകൾ കണക്കിലെടുത്ത് വിദ്യാർഥികളെ കൊണ്ടു പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണങ്ങളിൽ ഇളവുണ്ട്.
Read Also: കുടിക്കാൻ ലഭിക്കുന്നത് മലിനജലം; 3 കോളനി നിവാസികൾക്ക് ഡെങ്കിപ്പനി