കോവിഡ് പ്രതിസന്ധി: പ്രവാസികളുടെ വിഷയത്തിൽ സർക്കാർ ഉടനെ ഇടപെടണം; മുസ്‌ലിം ജമാഅത്ത്

By Desk Reporter, Malabar News
Kerala Muslim Jamaat on the issue of expatriates
Representational Image
Ajwa Travels

മലപ്പുറം: കോവിഡ് അനുബന്ധ ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ കേന്ദ്ര, സംസ്‌ഥാന സർക്കാറുകൾ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സമിതി ആവശ്യപ്പെട്ടു.

ആധാർ കാർഡിനെ അടിസ്‌ഥാനമാക്കിയാണ് രാജ്യത്ത് വാക്‌സിൻ നൽകുന്നത്. ഇത് പലവിദേശ രാജ്യങ്ങളിലും പരിഗണനീയമല്ല. പുറത്ത് പ്രവാസികളുടെ പാസ്‌പോർടാണ് പരിഗണിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ സർക്കാർ, പ്രവാസികളുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളിൽ പാസ്‌പോർട് നമ്പർ കൂടി ഉൾപ്പെടുത്താൻ എടുത്ത തീരുമാനം സ്വാഗതം ചെയ്യുന്നു; എന്നാൽ സർക്കാർ ഇടപെടൽ അനിവാര്യമായ നിരവധി പ്രശ്‌നങ്ങളാണ് ഇനിയും പ്രവാസികൾ അനുഭവിക്കുന്നത്. ഇതിലേക്ക് സർക്കാർ ശ്രദ്ധ അടിയന്തിരമായി ഉണ്ടാകണം; മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സമിതി പറഞ്ഞു.

പൂർണ്ണ വായനയ്ക്ക്

Most Read: കോവിഡ്; ‘രണ്ടാം തരംഗത്തിൽ ഇന്ത്യയിലെ സാഹചര്യം ഗുരുതരം’; ഐഎംഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE