ബെംഗളൂരു: കേരളാ കർണാടക അതിർത്തി വഴിയുള്ള യാത്രക്ക് ആർടിപിസിആർ നിർബന്ധമാക്കി കർണാടക. കേരളത്തിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യവകുപ്പ് ഉത്തരവിറക്കി.
നിർദേശം നടപ്പിലാക്കുന്നതിന് കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്തയച്ചു. എന്നാൽ യാത്രക്കാരെ അതിർത്തിയിൽ തടയരുത് എന്ന് നേരത്തെ കർണാടക ഹൈക്കോടതി സർക്കാരിനെ അറിയിച്ചിരുന്നു.
കേരളത്തിൽ നിന്നും കർണാടകയിലേക്ക് എത്തുന്നവർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഫെബ്രുവരി 16നാണ് കർണാടക സർക്കാർ ഉത്തരവിറക്കിയത്. 72 മണിക്കൂറിനുള്ളിൽ പരിശോധിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നായിരുന്നു ഉത്തരവ്.
കോളേജുകളിലേക്കും ഹോസ്‌റ്റലുകളിലേക്കും വരുന്നവർക്കും വിവിധ സ്‌ഥാപനങ്ങളിലെ ജോലിക്കായി വരുന്നവർക്കും ഉത്തരവ് ബാധകമാക്കിയതോടെ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ഉത്തരവ് മയപ്പെടുത്തിയിരുന്നു.
Read Also: സാമൂഹിക മാദ്ധ്യമങ്ങള്‍ വഴിയുള്ള തിരഞ്ഞടുപ്പ് പരസ്യം; മുന്‍കൂര്‍ അനുമതി നിർബന്ധം