നിലമ്പൂർ: നിലമ്പൂരിൽ ക്വാറന്റെയ്നിൽ കഴിഞ്ഞിരുന്നയാൾ വീട്ടിൽ ചാരായം വാറ്റുന്നതിനിടയിൽ എക്‌സൈസ് പിടിയിൽ. ചുങ്കത്തറ പഞ്ചായത്തിലെ കാട്ടിച്ചിറ ചെറുത്ത് വീട്ടിൽ പറങ്ങോടൻ മകൻ കൃഷ്‌ണൻ (55) ആണ് എക്‌സൈസ്- പോലീസ് സംയുക്‌ത റെയ്‌ഡിൽ പിടിയിലായത്.
170 ലിറ്റർ വാഷ്, പ്ളാസ്‌റ്റിക് ബാരലുകൾ, ഗ്യാസ് സിലിണ്ടർ, ഗ്യാസ് അടുപ്പ്, അലുമിനിയം കലങ്ങൾ തുടങ്ങി നിരവധി വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പ്രതി നിരവധി അബ്‌കാരി കേസുകളിൽ പ്രതിയാണ്. ഇയാൾ കോവിഡ് ആർടിപിസിആർ പരിശോധന കഴിഞ്ഞ് ഫലം വരുന്നതും കാത്ത് ക്വാറന്റെയ്നിൽ ആയിരുന്നു.
ആ സമയത്ത് രഹസ്യമായി ചാരായം വാറ്റി വ്യാപകമായി വിൽപന നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു പരിശോധന. കസ്‌റ്റഡിയിൽ എടുത്ത പ്രതി കോവിഡ് പോസിറ്റീവ് ആണെന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും സന്ദേശം ലഭിച്ചതിനെ തുടർന്ന് പ്രതിയെ അറസ്‌റ്റ് ഒഴിവാക്കി കേസ് എടുക്കുകയായിരുന്നു.
തുടർ നടപടികൾ കോവിഡ് നെഗറ്റീവ് ആയ ശേഷം സ്വീകരിക്കും. പ്രതിക്ക് രോഗം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ ആറു എക്‌സൈസ് ഉദ്യോഗസ്‌ഥരും, മൂന്ന് പോലീസുകാരും എക്‌സൈസ് പോയി.
Malabar News: വാക്‌സിൻ ചലഞ്ചിലേക്ക് കൊച്ചു സമ്പാദ്യം കൈമാറി അഞ്ച് വയസുകാരൻ