കോവിഡ് വാക്‌സിനേഷൻ; തിരുവനന്തപുരത്ത് കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കി

By Trainee Reporter, Malabar News
covid vaccine
Representational image
Ajwa Travels

തിരുവനന്തപുരം: തലസ്‌ഥാനത്തെ കോവിഡ് വാക്‌സിനേഷൻ പ്രക്രിയ സുഗമമാക്കാൻ കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കി. 51 കേന്ദ്രങ്ങളിലാണ് തിരുവനന്തപുരത്ത് വാക്‌സിനേഷൻ നടക്കുന്നത്. മാസ് വാക്‌സിനേഷൻ നടക്കുന്ന ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ക്രമീകരണങ്ങളും സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നതിനായി സ്‌പെഷ്യൽ തഹസിൽദാർ റാങ്കിലുള്ള ഉദ്യോഗസ്‌ഥനെ നോഡൽ ഓഫീസറായി നിയമിച്ചിട്ടുണ്ട്.

ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ 75 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവെക്കാൻ നിർദേശം നൽകി. ഇതിൽ പകുതി കിടക്കകൾ ബുധനാഴ്‌ചയോടെ സജ്‌ജമാകും. 30 ശതമാനം കിടക്കകൾ കാരുണ്യ, ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉളളവർക്ക് നൽകും. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സിഎഫ്എൽടിസികളിലും ആവശ്യമായ ആംബുലൻസ് സൗകര്യം ഒരുക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി.

അതേസമയം, കോവിഡ് ബ്രിഗേഡിലേക്ക് കൂടുതൽ ആളുകൾ കടന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. സംസ്‌ഥാനത്ത്‌ ആരോഗ്യ പ്രവർത്തകരുടെ കുറവുണ്ടെന്നും കൂടുതൽ ആളുകൾ കോവിഡ് ബ്രിഗേഡിലേക്ക് കടന്നുവരാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

Read also: കോവിഡ് വ്യാപനം; ‘കടുവ’യുടെ ഷൂട്ടിംഗ് നിർത്തിയതായി ഷാജി കൈലാസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE