തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്‌ഥർക്കും കോവിഡ് വാക്‌സിൻ നിർബന്ധമാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യുദ്ധകാല അടിസ്‌ഥാനത്തിൽ പുരോഗമിക്കുകയാണ്. 15,730 അധിക ബൂത്തുകൾ വേണം. 150 കമ്പനി കേന്ദ്രസേനയെ ആവശ്യപ്പെടുമെന്നും ടിക്കാറാം മീണ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്‌ഥരെ മുന്നണി പോരാളികളായാണ് കണക്കാക്കുന്നത്. അതിനാൽ എല്ലാ ഉദ്യോഗസ്‌ഥർക്കും കോവിഡ് വാക്‌സിൻ നിർബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കള്ളവോട്ട് തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കും. മലബാറിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും. രാഷ്‌ട്രീയ പാർട്ടികളെ സഹായിക്കുന്ന ഉദ്യോഗസ്‌ഥർക്ക് എതിരെ കർശന നടപടി സ്വീകരിക്കും. സ്‌ഥാനാർഥികളുടെ ക്രിമിനൽ പശ്‌ചാത്തലം സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ പരസ്യം നൽകണം. എന്തുകൊണ്ട് ഇവർക്ക് പകരം സ്‌ഥാനാർഥികൾ ഇല്ലായെന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്‌ട്രീയ പാർട്ടികളോട് ചോദിക്കും. പോളിംഗ് ഏജന്റുമാർക്ക് പൂർണ സംരക്ഷണം നൽകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്‌തമാക്കി.
Read also: ശബരിമലയിൽ നിയമനിർമാണം വാഗ്‌ദാനം ചെയ്‌ത് ബിജെപി പ്രകടന പത്രിക