ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിൻ നിര്‍മാണം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ 28ന് പൂനയിലെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും. സിറം നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിൻ ജനുവരിയോടെ വിതരണം ചെയ്യാനാകുമെന്നാണ് കരുതുന്നത്.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ ഇന്ത്യയിലെ നിര്‍മാണത്തിന്റെയും വിതരണത്തിന്റെയും ചുമതല സിറം ഇൻസ്‌റ്റിറ്റ്യൂട്ടിനാണ്. വാക്‌സിന്റെ പരീക്ഷണഘട്ടത്തില്‍ കോവിഷീല്‍ഡ് തൊണ്ണൂറ് ശതമാനം ഫലപ്രദമാണെന്ന് കമ്പനി നവംബര്‍ ആദ്യ ഘട്ടത്തില്‍ തന്നെ വ്യക്‌തമാക്കിയിരുന്നു. വാക്‌സിനേഷന്‍ നല്‍കിയ വ്യക്‌തികളില്‍ ആദ്യ ഡോസില്‍ 90 ശതമാനവും രണ്ടാമത്തെ ഡോസില്‍ 65 ശതമാനവും ഫലപ്രദമായിരുന്നു.
അടുത്ത വര്‍ഷം ആദ്യം ഒന്നാം ഘട്ടമായി 30 കോടി ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് പ്രധാനമന്ത്രി വാക്‌സിൻ നിര്‍മാണം വിലയിരുത്തുന്നതിനായി പുനെ സന്ദര്‍ശിക്കുന്നത്.
Read also: ഡെല്‍ഹി പരിസ്‌ഥിതി മന്ത്രി ഗോപാല്‍ റായ്‌ക്ക് കോവിഡ്