തിരുവനന്തപുരം: വനംകൊള്ളയുമായി ബന്ധപ്പെട്ട് മന്ത്രിമാർക്കെതിരെ വരെ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ വിഷയം വിശദമായി ചര്‍ച്ച ചെയ്യാൻ സിപിഐ തീരുമാനം. സിപിഐ സംസ്‌ഥാന നേതൃയോഗം വിളിക്കും. വനംകൊള്ളയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്‌ഥ തലത്തിലാണ് വീഴ്‌ച ഉണ്ടായതെന്നാണ് നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ.
എന്നാൽ സിപിഐ നേതൃത്വത്തിന്റെ വീഴ്‌ച കൂടി പരിശോധിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയ്‌ക്കുള്ളില്‍ ശക്‌തമാണ്. വിവാദങ്ങളിൽ നേതൃത്വം വ്യക്‌തത വരുത്തണമെന്ന അവശ്യവും ഉയർന്നിട്ടുണ്ട്. ഈ പശ്‌ചാത്തലത്തിലാണ് സംസ്‌ഥാന നേതൃയോഗം വിളിക്കാനുള്ള നീക്കം. മുട്ടിൽ വനം കൊള്ളയുമായി ബന്ധപ്പെട്ട് ഒന്നാം പിണറായി സർക്കാരിലെ സിപിഐ കൈകാര്യം ചെയ്‌ത വനം, റവന്യൂ വകുപ്പുകൾക്ക് എതിരെയാണ് ആരോപണമുയർന്നത്.
ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് മരംകൊള്ള അന്വേഷിക്കുന്നത്. വയനാട് മാത്രമല്ല സംസ്‌ഥാനത്ത് നിരവധി സ്‌ഥലങ്ങളിൽ റവന്യൂ വകുപ്പിന്റെ ഉത്തരവ് മറയാക്കി വ്യാപകമായ മരമുറി നടന്നിട്ടുണ്ടെന്നാണ് ഡിജിപിയുടെ റിപ്പോർട്. വനം നിയമങ്ങളുടെ ലംഘനവും, അഴിമതിയും ഗൂഡാലോചനയും സംഘം അന്വേഷിക്കും.
National News: കോവിഡ് രണ്ടാം തരംഗം: രാജ്യത്ത് മരിച്ചത് 719 ഡോക്‌ടർമാർ, കേരളത്തിൽ 24; ഐഎംഎ