സാധ്യതാ പട്ടിക പരിശോധിക്കൽ; സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റുകൾ ഇന്ന്

By Trainee Reporter, Malabar News
cpm-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സെക്രട്ടറിയേറ്റും സംസ്‌ഥാന സമിതിയും അംഗീകരിച്ച സാധ്യതാ പട്ടിക പരിശോധിക്കാൻ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റുകൾ ഇന്ന് ചേരും. രണ്ടു ടേമിൽ കൂടുതൽ തുടർച്ചയായി വിജയിച്ചവരെ പൂർണമായും ഒഴിവാക്കിയതിന് എതിരെ യോഗങ്ങളിൽ പ്രതികരണം ഉണ്ടാകുമെന്നാണ് സൂചനകൾ. അതേസമയം, പത്താം തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന അന്തിമ സ്‌ഥാനാർഥി പട്ടികയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് വിവരം.

യുവാക്കൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ പരിഗണന നൽകുന്നതാകും സിപിഎമ്മിന്റെ സ്‌ഥാനാർഥി പട്ടിക. അതേസമയം, അമ്പലപ്പുഴ, ആലപ്പുഴ, പൊന്നാനി, അരൂർ, അരുവിക്കര, ഷൊർണൂർ, ഗുരുവായൂർ തുടങ്ങി പല മണ്ഡലങ്ങളിലും സിപിഎം ആശങ്കയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എ വിജയരാഘവന്റെ ഭാര്യ ആർ ബിന്ദുവിനെയും എകെ ബാലന്റെ ഭാര്യ ഡോ. പികെ ജമീലയേയും മൽസരിപ്പിക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധം ഉയരാനാണ് സാധ്യത.

കേരളാ കോൺഗ്രസ് എം ഉൾപ്പടെയുള്ള ഘടകകക്ഷികൾക്ക് സീറ്റുകൾ കൈമാറിയത് സംബന്ധിച്ചും വ്യത്യസ്‌ത അഭിപ്രായങ്ങൾ ഉയർന്നുവരുന്നുണ്ട്. രണ്ടു ടേം എന്ന നിബന്ധന മാത്രമാകരുത് സ്‌ഥാനാർഥിത്വത്തിന് അടിസ്‌ഥാനമെന്ന് ഇതിനോടകം തന്നെ വിമർശനം ഉയർന്നിരുന്നു. പ്രാദേശിക ഘടകങ്ങളിൽ വലിയ എതിർപ്പ് ഉണ്ടായാൽ ഇപ്പോഴത്തെ തീരുമാനം പുനപരിശോധിക്കാനാണ് സാധ്യത.

Read also: ബിജെപി പ്രാഥമിക സ്‌ഥാനാർഥി പട്ടികക്ക് ഇന്ന് അന്തിമ രൂപം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE