തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി മുന്നില്‍ കണ്ടുളള മുന്‍കൂര്‍ ജാമ്യമെടുക്കലാണ് യുഡിഎഫ്- ബിജെപി ബാന്ധവമെന്ന സിപിഎം നേതാക്കളുടെ ആരോപണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആസന്നമായ പരാജയത്തില്‍ വിറളി പൂണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് കണ്‍വീനര്‍ വിജയരാഘവനും കടകംപള്ളി സുരേന്ദ്രനുമെല്ലാം യുഡിഎഫ്-ബിജെപി കൂട്ടുകെട്ടെന്ന വ്യാജ പ്രചാരണം നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
സ്വന്തം മുഖ്യമന്ത്രിയെ പോലും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത അവസ്‌ഥയിലാണ് ഇടതുമുന്നണി. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് മനസിലായപ്പോൾ വ്യാജ പ്രചാരണങ്ങളും വര്‍ഗീയകാര്‍ഡുമായി രംഗത്ത് ഇറങ്ങിയിരിക്കുകയാണ് എന്നും ചെന്നിത്തല പറയുന്നു.
പാര്‍ട്ടി ചിഹ്നം പോലും തങ്ങളുടെ സ്‌ഥാനാര്‍ഥികള്‍ക്ക് കൊടുക്കാന്‍ സിപിഎം ഭയക്കുകയാണ്. ഇതുവരെ നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം പോലും മിണ്ടാന്‍ പിണറായി വിജയന്‍ തയ്യാറായിട്ടില്ല. ലാവ്‌ലിൻ കേസില്‍ സഹായിക്കുന്നതിനുള്ള പ്രത്യുപകാരമായാണ് നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ പിണറായി വിജയന്‍ മൗനം പാലിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
National News: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഖേല്‍രത്‌ന പുരസ്‌കാരം തിരികെ നല്‍കും; വിജേന്ദര്‍ സിംഗ്