കരുതൽ സംഭരണിയിലെ ക്രൂഡ് ഓയിൽ പൊതുവിപണിയിലേക്ക്; ഇന്ധനവില നിയന്ത്രിക്കാൻ കേന്ദ്രനീക്കം

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: തുടർച്ചയായ ഇന്ധനവില വർധനയിൽ പ്രതിഷേധം ശക്‌തമാകവുകയാണ്. ഇതിനിടെ വിലക്കയറ്റം നിയന്ത്രിക്കാൻ നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. കരുതല്‍ എണ്ണ സംഭരണിയിലെ ക്രൂഡോയില്‍ പൊതുവിപണിയിലേക്ക് ഇറക്കാനാണ് പദ്ധതി. അന്താരാഷ്‌ട്ര ക്രൂഡോയില്‍ വില കുത്തനെ കൂടുന്ന പശ്‌ചാത്തലം കൂടി കണക്കിലെടുത്താണ് നീക്കം. ഇന്ധന ഇറക്കുമതി രാജ്യം കുറയ്‌ക്കും.

കരുതല്‍ ശേഖരമായി (സ്‌ട്രാറ്റജിക് പെട്രോളിയം റിസര്‍വ്- എസ്‌പിആര്‍) ഇന്ത്യക്ക് അഞ്ച് മില്യണ്‍ ടണ്‍ അഥവാ 6.5 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലുണ്ട്. കുറഞ്ഞ വിലക്ക് വാങ്ങി സംഭരിച്ച ക്രൂഡ് ഓയില്‍ പൊതുവിപണിയിലേക്ക് ഇറക്കുന്നതോടെ പെട്രോളിനും ഡീസലിനും ഉള്‍പ്പടെ ഇന്ധനവില കുറയും. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി കഴിഞ്ഞ മാസം ഒൻപത് മാസത്തെ താഴ്‌ചയായ പ്രതിദിനം 39 ലക്ഷം ബാരലിലെത്തിച്ചിരുന്നു.

പാർലമെന്റ് സമ്മേളനം നടക്കുന്നതും ഇന്ധനവില വർധനക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതുമാണ് താൽകാലികമായി വില വര്‍ധിപ്പിക്കാതിരിക്കാനുള്ള കാരണമെന്നാണ് അനുമാനം. രാജ്യത്ത് ഇന്ധനവില കഴിഞ്ഞ 12 ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍, മേയ് മാസങ്ങളിലാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇന്ധനവില കൂട്ടാതിരുന്നിട്ടുള്ളത്. നിലവിൽ കൊച്ചിയില്‍ പെട്രോളിന് 102.06 രൂപയും ഡീസലിന് 94.82 രൂപയുമാണ്.

Also Read: ഐടി പാര്‍ലമെന്ററി സമിതി അധ്യക്ഷ സ്‌ഥാനം; ശശി തരൂരിനെ നീക്കണമെന്ന് നിഷികാന്ത് ദുബെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE