ന്യൂഡെൽഹി: തുടർച്ചയായ ഇന്ധനവില വർധനയിൽ പ്രതിഷേധം ശക്‌തമാകവുകയാണ്. ഇതിനിടെ വിലക്കയറ്റം നിയന്ത്രിക്കാൻ നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. കരുതല്‍ എണ്ണ സംഭരണിയിലെ ക്രൂഡോയില്‍ പൊതുവിപണിയിലേക്ക് ഇറക്കാനാണ് പദ്ധതി. അന്താരാഷ്‌ട്ര ക്രൂഡോയില്‍ വില കുത്തനെ കൂടുന്ന പശ്‌ചാത്തലം കൂടി കണക്കിലെടുത്താണ് നീക്കം. ഇന്ധന ഇറക്കുമതി രാജ്യം കുറയ്‌ക്കും.
കരുതല്‍ ശേഖരമായി (സ്‌ട്രാറ്റജിക് പെട്രോളിയം റിസര്‍വ്- എസ്‌പിആര്‍) ഇന്ത്യക്ക് അഞ്ച് മില്യണ്‍ ടണ്‍ അഥവാ 6.5 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലുണ്ട്. കുറഞ്ഞ വിലക്ക് വാങ്ങി സംഭരിച്ച ക്രൂഡ് ഓയില്‍ പൊതുവിപണിയിലേക്ക് ഇറക്കുന്നതോടെ പെട്രോളിനും ഡീസലിനും ഉള്‍പ്പടെ ഇന്ധനവില കുറയും. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി കഴിഞ്ഞ മാസം ഒൻപത് മാസത്തെ താഴ്‌ചയായ പ്രതിദിനം 39 ലക്ഷം ബാരലിലെത്തിച്ചിരുന്നു.
പാർലമെന്റ് സമ്മേളനം നടക്കുന്നതും ഇന്ധനവില വർധനക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതുമാണ് താൽകാലികമായി വില വര്‍ധിപ്പിക്കാതിരിക്കാനുള്ള കാരണമെന്നാണ് അനുമാനം. രാജ്യത്ത് ഇന്ധനവില കഴിഞ്ഞ 12 ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍, മേയ് മാസങ്ങളിലാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇന്ധനവില കൂട്ടാതിരുന്നിട്ടുള്ളത്. നിലവിൽ കൊച്ചിയില്‍ പെട്രോളിന് 102.06 രൂപയും ഡീസലിന് 94.82 രൂപയുമാണ്.
Also Read: ഐടി പാര്‍ലമെന്ററി സമിതി അധ്യക്ഷ സ്‌ഥാനം; ശശി തരൂരിനെ നീക്കണമെന്ന് നിഷികാന്ത് ദുബെ