ന്യൂഡെൽഹി: ബാങ്കുകളുടെ ഇടപെടൽ നിർത്തണമെന്ന് റിസർവ് ബാങ്കിനോട് ആവശ്യപ്പെടുന്നതിന് സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങി ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചുകൾ. റിസർവ് ബാങ്കിന്റെ അനൗദ്യോഗിക നിർദേശത്തെ തുടർന്ന് എക്‌സ്‌ചേഞ്ചുകൾക്ക് സേവനം നൽകുന്നത് ചില ബാങ്കുകൾ നിർത്തലാക്കിയിരുന്നു. ഇതുസംബന്ധിച്ച അനിശ്‌ചിതത്വം നിലനിൽക്കുന്നതിനാൽ ഇടപാടുകൾക്ക് തടസം നേരിട്ട സാഹചര്യത്തിലാണ് എക്‌സ്‌ചേഞ്ചുകളുടെ നീക്കം.
ആർബിഐക്ക് പകരം മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പോലുള്ള സംവിധാനങ്ങളാണ് അനുയോജ്യമെന്ന് മെയ് മാസം തുടക്കത്തിൽ എക്‌സ്‌ചേഞ്ചുകൾ കേന്ദ്രത്തെ അറിയിച്ചിരുന്നു. കറൻസിയെക്കാൾ കമ്മോഡിറ്റികളായി ക്രിപ്‌റ്റോ കറൻസികളെ പരിഗണിക്കണം എന്നാണ് എക്‌സ്‌ചേഞ്ചുകൾ പറയുന്നത്.
ക്രിപ്റ്റോ കറൻസികളുടെ ഇടപാട് നിരോധിച്ചുകൊണ്ടുള്ള റിസർവ് ബാങ്ക് ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിട്ടും ബാങ്കുകൾ എക്‌സ്‌ചേഞ്ചുകൾക്കും ഇടപാടുകാർക്കും സേവനം നൽകുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
Read also: ശീതള പാനീയത്തിന്റെ അടപ്പ് തുറന്ന് രണ്ട് തേനീച്ചകൾ; വീഡിയോ വൈറൽ