ന്യൂഡെൽഹി: ക്രിപ്റ്റോകറൻസി നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ നയം വീണ്ടും പരിഗണനയിൽ. ഇത്തവണ കൂടുതൽ ശക്‌തമായി തന്നെ ഇടപെടാനാണ് സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി ക്രിപ്റ്റോകറൻസി രാജ്യത്ത് നിരോധിച്ചേക്കും. രാജ്യത്ത് റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഔദ്യോഗിക ഡിജിറ്റൽ കറൻസി അംഗീകരിക്കാനുമാണ് കേന്ദ്ര നീക്കം. ഇതിനായി ഡിജിറ്റൽ കറൻസി ബിൽ 2021 കൊണ്ടുവരാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.
എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളെയും ബില്‍ നിരോധിക്കും, എന്നാൽ ക്രിപ്‌റ്റോകറന്‍സിയുടെ സാങ്കേതിക വിദ്യകളെയും ഉപയോഗങ്ങളെയും പ്രോൽസാഹിപ്പിക്കുന്ന ഇളവുകളും ബില്ലിൽ ഉണ്ടാവും. 2018ല്‍ റിസര്‍വ് ബാങ്ക് സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളെ നിരോധിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി ഒരു ഉത്തരവ് മുഖേന 2020 മാര്‍ച്ചില്‍ ഈ നിരോധനം റദ്ദാക്കി. പുതിയ നിയമം വരുന്നതോടെ നിലവിലുള്ള അവ്യക്‌തത നീങ്ങും.
പാര്‍ലമെന്റിന്റെ നടപ്പ് ബജറ്റ് സെഷനില്‍ തന്നെ ഈ ബില്‍ അവതരിപ്പിക്കും എന്നാണ് സൂചന. ഇതിനെ പുറമെ അടിസ്‌ഥാന സൗകര്യ ധനസഹായത്തിനായി ഒരു വികസന ധനകാര്യ സ്‌ഥാപനം രൂപീകരിക്കാനുമുള്ള ഒരു സുപ്രധാന ബില്ലും പാര്‍ലമെന്റ് പരിഗണിക്കും. ഇവ കൂടാതെ പതിനെട്ട് മറ്റ് ബില്ലുകളും പാർലമെന്റിൽ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.
Read Also: സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 120 രൂപ കൂടി