കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ടു പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കൽപ്പറ്റ കോടതി തള്ളി. സിദ്ധാർഥനെ മർദ്ദിച്ച 13ആം പ്രതി രഹൻ ബിനോയ്, 18ആം പ്രതി ബിൽഗേറ്റ് ജോഷ്വാ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
കേസ് സംസ്‌ഥാന സർക്കാർ സിബിഐക്ക് കൈമാറിയിട്ടുണ്ടെങ്കിലും ഇതുവരെ സിബിഐ അന്വേഷണം ഏറ്റെടുത്തിട്ടില്ല. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർഥന്റെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതോടെയാണ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാർഥന്റെ കുടുംബത്തെ അറിയിച്ചത്.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്; ലോകത്തിലെ ആദ്യ രാജ്യം