തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിന്റെ അപകടമരണത്തിൽ ഇതുവരെയും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ സംഘം. പ്രദീപിനെ ഒരു ഇരുചക്ര വാഹനത്തിൽ വന്നയാൾ തള്ളിയിട്ടുവെന്ന ആരോപണം കൂടി അന്വേഷിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചയാളെ കണ്ടെത്താൻ പൊലീസ് പരസ്യം നൽകും. കണ്ടെത്തിയാൽ അന്തിമ റിപ്പോർട് തയ്യാറാക്കും. ടിപ്പർ ഡ്രൈവർ ജോയിക്കു പിന്നിൽ ഗൂഢാലോചനയില്ലെന്നും അന്വേഷണസംഘം പറഞ്ഞു. ഫോർട്ട് അസിസ്‌റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ഡിസംബർ 14നാണ് തിരുവനന്തപുരം നഗരത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദീപ് മരണപ്പെട്ടത്. കാരക്കാ മണ്ഡപത്തിൽ വെച്ചാണ് അപകടം നടന്നത്. പ്രദീപിന്റെ മരണത്തിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത് വന്നിരുന്നു. തുടർന്നാണ് പുതിയ അന്വേഷണ സംഘം രൂപീകരിച്ചത്.
Read Also: സ്വർണക്കടത്ത് കേസ്; കസ്‌റ്റംസ് കുറ്റപത്രം വൈകും