കൊച്ചി: വ്‌ളോഗർ റിഫയുടെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്‌നാസിനെതിരെ കേസെടുത്തു. മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ, ആത്‌മഹത്യ പ്രേരണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കാക്കൂർ പോലീസാണ് കേസെടുത്തത്.
മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂർ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്‌തമായിരുന്നു. 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. മാർച്ച് ഒന്നിന് പുലർച്ചെയാണ് ദുബായ് ജാഹിലിയയിലെ ഫ്ളാറ്റിൽ റിഫയെ മരിച്ച നിലയിൽ കണ്ടത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും 3 വർഷം മുൻപായിരുന്നു വിവാഹിതരായത്. ജോലിക്കായി ദുബായിൽ എത്തിയതിന് പിന്നാലെയായിരുന്നു റിഫയുടെ അപ്രതീക്ഷിത മരണവും സംഭവിച്ചത്. തുടർന്ന് മരണത്തിൽ ദുരൂഹതയുള്ളതിനാൽ മെഹ്‌നാസിനെതിരെ കേസെടുക്കണമെന്നു റിഫയുടെ പിതാവും മാതാവും സഹോദരനും റൂറൽ എസ്‌പി എ ശ്രീനിവാസിനു പരാതി നൽകിയിരുന്നു.
Read Also: ശ്രീനാരായണ ഗുരുവിൽ ഹിന്ദുത്വ അജണ്ടകൾ അടിച്ചേൽപ്പിക്കാൻ ശ്രമം; കോടിയേരി