‘തങ്ങൾക്ക് എതിരായ വധഭീഷണി അംഗീകരിക്കാനാവില്ല, നടപടിയുണ്ടാകും’- പികെ കുഞ്ഞാലിക്കുട്ടി

യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ മുഈൻ അലി ശിഹാബ് തങ്ങൾക്ക് എതിരേയാണ് വധഭീഷണി സന്ദേശം വന്നത്. ലീഗ് പ്രവർത്തകൻ റാഫി പുതിയകടവാണ് സന്ദേശം അയച്ചതെന്ന് തങ്ങൾ പരാതിയിൽ പറഞ്ഞിരുന്നു.

By Trainee Reporter, Malabar News
PK Kunhalikutty
Ajwa Travels

കോഴിക്കോട്: യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ മുഈൻ അലി ശിഹാബ് തങ്ങൾക്ക് എതിരേയുണ്ടായ വധഭീഷണി സന്ദേശത്തിൽ രൂക്ഷപ്രതികരണവുമായി പികെ കുഞ്ഞാലിക്കുട്ടി. കൈ വെട്ടും, കാല് വെട്ടും എന്നൊക്കെയുള്ള വെല്ലുവിളികൾ ഒരു നിലയ്‌ക്കും അംഗീകരിക്കാൻ പറ്റാത്ത പ്രസ്‌താവനകൾ ആണ്. മുസ്‌ലിം ലീഗ് പാർട്ടി ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെ ഒരുകാലത്തും അംഗീകരിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

‘പാണക്കാട് കുടുംബത്തിന് നേരെയുള്ള ഇത്തരത്തിലുള്ള പ്രസ്‌താവനകൾ മുസ്‌ലിം ലീഗ് പ്രവർത്തകർക്കോ മറ്റുള്ളവർക്കോ അംഗീകരിക്കാൻ കഴിയില്ല. ലീഗ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെ ഒരുകാലത്തും അംഗീകരിച്ചിട്ടില്ല. ഇത്തരം പ്രസ്‌താവനകൾ നടത്തിയവർക്കെതിരെ അതത് സമയത്തുതന്നെ പാർട്ടി കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ വിഷയത്തിലും കർശന നടപടി സ്വീകരിക്കും. നിയമപരമായും പാർട്ടി മുന്നോട്ട് പോകും’- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാർട്ടിയെ വെല്ലുവിളിച്ചു മുന്നോട്ടുപോയാൽ മുഈൻ അലി ശിഹാബ് തങ്ങൾ വീൽചെയറിൽ ആകുമെന്നും പുറത്തിറങ്ങാൻ ആകില്ലെന്നുമായിരുന്നു ഭീഷണി സന്ദേശം. ലീഗ് പ്രവർത്തകൻ റാഫി പുതിയകടവാണ് സന്ദേശം അയച്ചതെന്ന് മുഈൻ തങ്ങൾ പരാതിയിൽ പറഞ്ഞിരുന്നു. സംഭവത്തിൽ മലപ്പുറം പോലീസ് കേസെടുത്തിട്ടുണ്ട്. പ്രകോപിപ്പിച്ചത് കൊണ്ടാണ് ഭീഷണിപ്പെടുത്തിയത് എന്നായിരുന്നു റാഫി പുതിയകടവിന്റെ വിശദീകരണം.

Most Read| ഉറ്റുനോക്കി സർക്കാർ; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് ഗവർണർക്ക് കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE