എറണാകുളം: ജില്ലയിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജ് പൂർണ്ണമായും കോവിഡ് ചികിൽസാ കേന്ദ്രമാക്കി മാറ്റാൻ തീരുമാനം. ഇതിനുവേണ്ട നടപടികൾ രണ്ട് ദിവസത്തിനകം പൂർത്തീകരിക്കും. ഐസിയു, ഓക്‌സിജൻ സൗകര്യം ആവിശ്യമുള്ള രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി.
ആരോഗ്യമന്ത്രിയുടെയും , ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടേയും നിർദേശത്തെ തുടർന്നാണ് മെഡിക്കൽ കോളേജ് പൂർണമായും കോവിഡ് ചികിൽസാ കേന്ദ്രമായി മാറ്റുന്നത്. എഴുപതോളം കോവിഡ് രോഗികളാണ് ഇപ്പോൾ മെഡിക്കൽ കോളജിൽ ചികിൽസയിലുള്ളത്.
അതേസമയം മെഡിക്കൽ കോളേജിൽ നിലവിൽ ചികിൽസയിലുള്ള മറ്റു വിഭാഗം രോഗികളെ എറണാകുളം ജനറൽ ആശുപത്രി, ആലുവ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റാനും തീരുമാനമായി.
Read Also: ‘വൈറസിനെ നിസാരവൽകരിച്ചു’; ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യ സംഘടന