കണ്ണൂർ: തലശേരി-കുടക് അന്തർ സംസ്‌ഥാന പാതിയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം സ്‌ത്രീയുടേത് ആണെന്നാണ് സൂചന. കേരള അതിർത്തിയായ കൂട്ടുപുഴയിൽ നിന്ന് 17 കിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. നാല് കഷ്‌ണങ്ങളാക്കി ട്രോളിയിലാക്കി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.
സംഭവ സ്‌ഥലത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് വനംവകുപ്പും പോലീസും പരിശോധന നടത്തിയത്. പ്രാഥമിക പരിശോധനയിൽ മൃതദേഹം സ്‌ത്രീയുടേത് ആണെന്നാണ് വിവരം. 23നും 25നുമിടയിൽ പ്രായം തോന്നിക്കും. കൂടുതൽ പരിശോധനക്ക് ശേഷമേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂ. കൂടുതൽ പോലീസും സംഘവും സ്‌ഥലത്തെത്തി. അതിർത്തിയിൽ ആയതിനാൽ വിരാജ്പേട്ട പോലീസാണ് അന്വേഷണം നടത്തുന്നത്.
മൃതദേഹം മടിക്കേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് കർണാടക പോലീസ് അറിയിച്ചിട്ടുണ്ട്. പുതിയ സ്യൂട്ട് കേസിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹത്തിന് രണ്ടാഴ്‌ചത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
Most Read| എഐ ക്യാമറ; ആദ്യ ഗഡു കെൽട്രോണിന് നൽകാൻ ഹൈക്കോടതി അനുമതി