തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴും പോര് അവസാനിക്കാതെ ബിജെപി സംസ്‌ഥാന ഘടകം. കഴക്കൂട്ടത്തെ ദയനീയ തോല്‍വിയില്‍ ബിജെപി നേതാക്കൾക്കും പങ്കുണ്ടെന്നാണ് ശോഭ സുരേന്ദ്രന്‍ പക്ഷത്തിന്റെ ആരോപണം. കേന്ദ്രമന്ത്രി വി മുരളീധരനോട് അടുപ്പമുള്ള നേതാവിന്റെ വീട്ടുപരിസരത്ത് ശോഭാ സുരേന്ദ്രന്റെ പ്രചാരണ നോട്ടീസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം.
കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി കടകംപള്ളി സുരേന്ദ്രനാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ എസ്എസ് ലാലാണ് രണ്ടാമത്. എന്‍ഡിഎ സ്‌ഥാനാർഥി ശോഭാ സുരേന്ദ്രന് മൂന്നാം സ്‌ഥാനം മാത്രമാണ് ജനങ്ങൾ നൽകിയത്. ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് സ്‌ഥാനാർഥി ആയതിന് ശേഷം ബിജെപിയിലെ അന്തരീക്ഷം അൽപം ശാന്തമായിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം വീണ്ടും സംസ്‌ഥാന ഘടകത്തിൽ പൊട്ടിത്തെറികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
Read also: കോടതി പരാമർശം റിപ്പോർട് ചെയ്യരുതെന്ന് മാദ്ധ്യമങ്ങളെ വിലക്കാനാകില്ല; സുപ്രീം കോടതി