ന്യൂഡെൽഹി : പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ കോവിഡ് കെയർ സെന്ററുകൾ അടച്ചു പൂട്ടാനൊരുങ്ങി ഡെൽഹി സർക്കാർ. സംസ്‌ഥാനത്ത് നിലവിൽ ആയിരത്തോളം കിടക്കകളിലാണ് കോവിഡ് ബാധിതർ ചികിൽസയിൽ കഴിയുന്നത്. കിടത്തിചികിൽസ ആവശ്യമുള്ള പുതിയ രോഗികളെ സെന്ററുകളിലേക്ക് കൊണ്ടുവരുന്നില്ല.
രോഗികളുടെ കുറവ് തുടരുന്ന സാഹചര്യത്തിലാണ് ആശുപത്രികൾക്ക് പുറമേ സർക്കാരും, എൻജിഒകളും നടത്തുന്ന കോവിഡ് കെയർ സെന്ററുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചത്. എന്നാൽ ഇവിടങ്ങളിലുള്ള ചികിൽസാ ഉപകരണങ്ങൾ കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ സാധ്യത കണക്കിലെടുത്ത് സുരക്ഷിതമായി സൂക്ഷിക്കും.
ഡെൽഹിയിൽ മിക്ക കോവിഡ് കെയർ സെന്ററുകളിലും കഴിഞ്ഞ 2 ആഴ്‌ചയായി കോവിഡ് രോഗികൾ എത്തുന്നില്ലെന്ന് അധികൃതർ വ്യക്‌തമാക്കുന്നു. അതിനാൽ ഇത്തരം കേന്ദ്രങ്ങള്‍ ഇനി തുടര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് ആംഡ് ഫോഴ്‌സ് മെഡിക്കല്‍ സര്‍വീസിലെ ഡോക്‌ടർ അറിയിച്ചു. വ്യാഴാഴ്‌ച 109 കേസുകള്‍ മാത്രമാണ് സംസ്‌ഥാനത്ത് റിപ്പോര്‍ട് ചെയ്‌തത്. കൂടാതെ കോവിഡ് രോഗികള്‍ക്ക് വേണ്ടി നീക്കിവെച്ച 27,278 കിടക്കകളില്‍ 1,101 കിടക്കകളില്‍ മാത്രമാണ് രോഗികൾ ഉള്ളതെന്ന് ഡെൽഹി സർക്കാരിന്റെ കോവിഡ് ആപ്പിൽ വ്യക്‌തമാക്കുന്നുണ്ട്.
Read also : ഡെല്‍റ്റ വകഭേദം പടരുന്നു; ഇസ്രയേലില്‍ മാസ്‌ക് നിര്‍ബന്ധമാക്കി