ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്തെ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം വീണ്ടും രൂക്ഷം. ഡെൽഹി ഗംഗാരാം ആശുപത്രിയിൽ 45 മിനിറ്റ് പ്രവർത്തിക്കാനുള്ള ഓക്‌സിജൻ മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് അധികൃതർ അറിയിച്ചു. നൂറോളം രോഗികളുടെ നില അപകടത്തിൽ എന്നും ആശുപത്രി അധികൃതർ വ്യക്‌തമാക്കി.
ഓക്‌സിജൻ ലഭിക്കാത്തത് മൂലം കഴിഞ്ഞ ദിവസം 25 കോവിഡ് രോഗികളാണ് ഗംഗാരാം ആശുപത്രിയിൽ മരിച്ചത്. എന്നാൽ മൂന്ന് മെട്രിക്ക് ടൺ ഓക്‌സിജൻ ആശുപത്രിക്ക് നൽകിയെന്നും ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് ആരും മരിച്ചിട്ടില്ലെന്നുമാണ് സർക്കാർ പറയുന്നത്.
കോവിഡ് രോഗികൾക്കായി കിടക്കകളുടെ എണ്ണം കൂട്ടുന്നുണ്ടെങ്കിലും ആവശ്യമായ ഓക്‌സിജൻ ലഭ്യത കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ ഉറപ്പ് വരുത്തുന്നില്ലെന്ന് ആശുപത്രി അധികൃതർ ആരോപിക്കുന്നു.
Read also: ഓക്‌സിജൻ വിതരണം; സിംഗപ്പൂരിൽ നിന്ന് 4 കണ്ടെയ്‌നറുകൾ എത്തിച്ചു