ബ്രിജ് ഭൂഷണിന്റെ വസതിയിൽ ഡെൽഹി പോലീസ്; ജീവനക്കാരെ ചോദ്യം ചെയ്യുന്നു

ബ്രിജ് ഭൂഷണെതിരായ ലംഗികാരോപണവുമായി ബന്ധപ്പെട്ട് 12 പേരുടെ മൊഴി രേഖപ്പെടുത്തുന്നതിനാണ് ഡെൽഹി പോലീസ് എത്തിയതെന്നാണ് സൂചന. തെളിവുകൾക്കായി വിവരങ്ങൾ ശേഖരിച്ചെന്നാണ് റിപ്പോർട്. ബ്രിജ് ഭൂഷന്റെ നിരവധി അനുയായികളെയും പോലീസ് ചോദ്യം ചെയ്‌തു.

By Trainee Reporter, Malabar News
Brij bhushan Sharan Singh
Ajwa Travels

ന്യൂഡെൽഹി: ലൈംഗീകാരോപണ കേസിൽ പ്രതിചേർക്കപ്പെട്ട ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിങ്ങിന്റെ വസതിയിൽ ഡെൽഹി പോലീസ് പരിശോധന നടത്തുന്നു. ബ്രിജ് ഭൂഷണിന്റെ ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള ഔദ്യോഗിക വസതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യുകയാണ് പോലീസ് സംഘം. വനിതാ താരങ്ങളുടെ പരാതിയിൽ ബ്രിജ് ഭൂഷണിനെതിരെ ഡെൽഹി പോലീസ് രണ്ടു എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു.

ബ്രിജ് ഭൂഷണെതിരായ ലംഗികാരോപണവുമായി ബന്ധപ്പെട്ട് 12 പേരുടെ മൊഴി രേഖപ്പെടുത്തുന്നതിനാണ് ഡെൽഹി പോലീസ് എത്തിയതെന്നാണ് സൂചന. തെളിവുകൾക്കായി വിവരങ്ങൾ ശേഖരിച്ചെന്നാണ് റിപ്പോർട്. ബ്രിജ് ഭൂഷന്റെ നിരവധി അനുയായികളെയും പോലീസ് ചോദ്യം ചെയ്‌തു. അതേസമയം, ബ്രിജ് ഭൂഷണെ പോലീസ് ചോദ്യം ചെയ്‌തോയെന്ന് വ്യക്‌തമല്ല.

ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇതുവരെ 137 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്‌തി താരങ്ങൾ ശനിയാഴ്‌ച കൂടിക്കാഴ്‌ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഗുസ്‌തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ എന്നിവർ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. നീതിക്ക് വേണ്ടി ജോലിക്കൊപ്പം പോരാട്ടം തുടരുമെന്നാണ് താരങ്ങൾ അറിയിച്ചത്.

Most Read: സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; പുതിയ പാർട്ടി പ്രഖ്യാപനം ജൂൺ 11ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE