ന്യൂഡെൽഹി: ജെഎന്‍യു മുന്‍ വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദിന് ഡെൽഹി കലാപക്കേസിൽ ജാമ്യം നിഷേധിച്ചു. കര്‍കര്‍ഡൂമ കോടതിയാണ് ഗൂഢാലോചനക്കേസില്‍ ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചത്. 2020ല്‍ നോര്‍ത്ത് ഈസ്‌റ്റ് ഡെല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ടായിരുന്നു പോലീസ് ഉമര്‍ ഖാലിദിനെ അറസ്‌റ്റ് ചെയ്‌തത്.
പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി, 3 ദിവസത്തിലധികം നീണ്ടുനിന്ന അക്രമസംഭവങ്ങളില്‍ 53 പേര്‍ മരിച്ചതായും 400ലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് കണക്കുകള്‍. ഷഹീന്‍ബാഗിലെ സമരസ്‌ഥലം ഉമര്‍ ഖാലിദ് സന്ദര്‍ശിക്കുകയും അവിടെ പ്രസംഗിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ 2020 ഓഗസ്‌റ്റില്‍ ഇദ്ദേഹത്തെ ഡെല്‍ഹി പോലീസ് ചോദ്യം ചെയ്‌തിരുന്നു.
ഇദ്ദേഹത്തിന്റെ ഫോണും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ചാന്ദ്ബാഗില്‍ നടന്ന കലാപക്കേസുമായി ബന്ധപ്പെട്ടാണ് ഉമര്‍ ഖാലിദിനെതിരെ 2020 ജൂലൈയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഐപിസി, യുഎപിഎ എന്നിവയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഉമർ ഖാലിദിനെതിരെ കേസെടുത്തിരിക്കുന്നത്.
Read Also: സ്‌ത്രീ ശാക്‌തീകരണം തുടങ്ങുന്നത് അബലയല്ലെന്ന ബോധ്യത്തിൽ നിന്ന്; കെ സച്ചിദാനന്ദൻ