ഡെൽഹി കലാപം; സീതാറാം യെച്ചൂരി അടക്കം അഞ്ചു പേർക്കെതിരെ കുറ്റപത്രം

By Desk Reporter, Malabar News
delhi riot sitharam yechuri_2020 Sep 12
ജയതി ഘോഷ്, അപൂർവാനന്ദ്, സീതാറാം യെച്ചൂറി, രാഹുൽ റോയ്, യോഗേന്ദ്ര യാദവ് (ഫോട്ടോ കടപ്പാട്: ദി വയർ)
Ajwa Travels

ന്യൂ ഡെൽഹി: കഴിഞ്ഞ ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡെൽഹിയിൽ നടന്ന വർഗീയ കലാപത്തിൽ ​ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം അഞ്ചു പേർക്കെതിരെ ഡെൽഹി പോലീസിന്റെ കുറ്റപത്രം. യെച്ചൂരിയെ കൂടാതെ സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക ശാസ്ത്രജ്ഞ ജയതി ഘോഷ്, ഡെൽഹി യൂണിവേഴ്സിറ്റി പ്രൊഫസറും ആക്റ്റിവിസ്റ്റുമായ അപൂർവാനന്ദ്, ഡോക്യുമെന്ററി ഫിലിം മേക്കർ രാഹുൽ റോയ് എന്നിവരെയും ​കുറ്റപത്രത്തിൽ ഉൾപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപിയുടേയും യഥാർത്ഥ മുഖമാണ് ഇതെന്ന് ഡെൽഹി പോലീസിന്റെ നടപടിയോട് പ്രതികരിക്കവെ യെച്ചൂരി പറഞ്ഞു. പ്രതിപക്ഷത്തെ വേട്ടയാടാൻ മോദി സർക്കാർ ഭരണസംവിധാനങ്ങളെ ദുരുപയോ​ഗം ചെയ്യുകയാണ്. ഭരണകക്ഷിയായ ബിജെപിയുടെ നിയമവിരുദ്ധമായ ഇത്തരം ഭീഷണിപ്പെടുത്തൽ പൗരത്വം നിയമ ഭേദ​ഗതി പോലുള്ള വിവേചനപരമായ നിയമങ്ങളെ എതിർക്കുന്നതിൽ നിന്ന് ജനങ്ങളെ തടയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡെൽഹി പോലീസ്, കേന്ദ്രത്തിനും ആഭ്യന്തര മന്ത്രാലയത്തിനും കീഴിലാണ്. ഇവരുടെ നിയമവിരുദ്ധമായ നടപടികൾ ബിജെപിയുടെ ഉന്നത നേതൃത്വത്തിന്റെ നേരിട്ടുള്ള രാഷ്ട്രീയ ഇടപെടലുകളുടെ ഫലമാണ്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നിയമാനുസൃതവും സമാധാനപരവുമായ പ്രതിഷേധത്തെ അവർ ഭയപ്പെടുന്നു, പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് ഭരണകൂട അധികാരം ദുരുപയോഗം ചെയ്യുന്നു,”- യെച്ചൂരി പറഞ്ഞു.

“ബിജെപിയുടെ നിയമവിരുദ്ധമായ ഭീഷണിപ്പെടുത്തൽ സി‌എ‌എ പോലുള്ള വിവേചനപരമായ നിയമങ്ങളെ എതിർക്കുന്നതിൽ നിന്ന് ആളുകളെ തടയില്ല. മതം, ജാതി, നിറം, വിശ്വാസം, ലിംഗം, രാഷ്ട്രീയം എന്നിവ കണക്കിലെടുക്കാതെ എല്ലാ ഇന്ത്യക്കാരും തുല്യരാണെന്ന് സ്ഥാപിക്കേണ്ടത് നമ്മുടെ കടമയാണ്. അത് പ്രയോഗിക്കും,”- അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE