ന്യൂഡെല്‍ഹി: ഡെല്‍ഹി കലാപക്കേസില്‍ അറസ്‌റ്റിലായ മുന്‍ ജെഎന്‍യു വിദ്യാർഥികളായ ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ് അടക്കമുള്ള 18 പേര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് അനുമതി നല്‍കി ഡെല്‍ഹി സര്‍ക്കാര്‍. ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ്, നതാഷ നര്‍വാള്‍, ദേവങ്കണ കലിത, മുന്‍ പ്രാദേശിക രാഷ്‌ട്രീയ പ്രവര്‍ത്തകരായ താഹിര്‍ ഹുസൈന്‍, ഇസ്രത്ത് ജഹാന്‍ തുടങ്ങിയവര്‍ക്കെതിരെ രാജ്യദ്രോഹവും ക്രിമിനല്‍ ഗൂഢാലോചനയും ചുമത്തി കേസെടുക്കുന്നതിനാണ് അനുമതി നല്‍കിയത്.
ഡെല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് നവംബര്‍ 22നാണ് പൊലീസ് ഖാലിദിനും മറ്റ് പ്രതികള്‍ക്കുമെതിരെ കേസ് ചാര്‍ജ് ചെയ്യുന്നത്. എന്നാല്‍ അന്ന് ഇവര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്താനുള്ള അനുമതി നല്‍കിയിരുന്നില്ല. അതേസമയം, ഇപ്പോള്‍ പൊലീസിന്റെ കുറ്റപത്രം പരിശോധിച്ചത് പ്രകാരം പ്രഥമദൃഷ്‌ട്യാ പ്രതികള്‍ രാജ്യദ്രോഹവും ക്രിമിനല്‍ ഗൂഢാലോചനയും നടത്തിയതായി കാണപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read also: മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെ വീഴ്‌ത്തിയത് മോദിയെന്ന് വെളിപ്പെടുത്തൽ