തിരുവനന്തപുരം: ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ എസ്എഫ്‌ഐ. ഇടുക്കി ജില്ലാ പോലീസ് മേധാവിയെ വിമര്‍ശിച്ച് സംസ്‌ഥാന വൈസ് പ്രസിഡണ്ട് എംഎസ് ശരത് രംഗത്ത് എത്തി. അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയ ശരത് എസ്‌പിയുടെ നിലപാട് പ്രതികള്‍ക്ക് അനുകൂലമായി മാറുന്നുണ്ടോയെന്ന് സംശയിക്കേണ്ടി വരുമെന്നും കുറ്റപ്പെടുത്തി.
കൊലപാതകം നടന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ ആശങ്കയുണ്ട്. അന്വേഷണം കാര്യക്ഷമമല്ലെന്നും എസ്എഫ്‌ഐ നേതാവ് കുറ്റപ്പെടുത്തി. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെയാണ് ധീരജ് കൊല്ലപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലി ധീരജിനെ കുത്തുകയായിരുന്നു. ആഴത്തിലുള്ള മുറിവും ഹൃദയത്തിനേറ്റ പരിക്കുമാണ് ധീരജിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്.
അതേസമയം, കൊലപാതകം നടന്ന് ആഴ്‌ചകള്‍ പിന്നിട്ടിട്ടും ഒന്നാം പ്രതി നിഖില്‍ പൈലി ആക്രമണത്തിന് ഉപയോഗിച്ച കത്തി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇടുക്കി കളക്‌ട്രേറ്റിന് സമീപം കത്തി ഉപേക്ഷിച്ചെന്നായിരുന്നു നിഖില്‍ നല്‍കിയ മൊഴി. എന്നാല്‍ ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല. ഇത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം ശക്‌തമാകുന്നത്.
Read Also: പത്‌മ പുരസ്‌കാരം നിരസിച്ച് ബംഗാൾ സംഗീതജ്‌ഞ സന്ധ്യ മുഖർജി