ധീരജ് കൊലപാതകം; ഇടുക്കി എസ്‌പിക്ക്‌ എതിരെ എസ്എഫ്ഐ

By Staff Reporter, Malabar News
Dheeraj murder case; The custody application for the accused will be considered today
Ajwa Travels

തിരുവനന്തപുരം: ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ എസ്എഫ്‌ഐ. ഇടുക്കി ജില്ലാ പോലീസ് മേധാവിയെ വിമര്‍ശിച്ച് സംസ്‌ഥാന വൈസ് പ്രസിഡണ്ട് എംഎസ് ശരത് രംഗത്ത് എത്തി. അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയ ശരത് എസ്‌പിയുടെ നിലപാട് പ്രതികള്‍ക്ക് അനുകൂലമായി മാറുന്നുണ്ടോയെന്ന് സംശയിക്കേണ്ടി വരുമെന്നും കുറ്റപ്പെടുത്തി.

കൊലപാതകം നടന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ ആശങ്കയുണ്ട്. അന്വേഷണം കാര്യക്ഷമമല്ലെന്നും എസ്എഫ്‌ഐ നേതാവ് കുറ്റപ്പെടുത്തി. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെയാണ് ധീരജ് കൊല്ലപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലി ധീരജിനെ കുത്തുകയായിരുന്നു. ആഴത്തിലുള്ള മുറിവും ഹൃദയത്തിനേറ്റ പരിക്കുമാണ് ധീരജിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്.

അതേസമയം, കൊലപാതകം നടന്ന് ആഴ്‌ചകള്‍ പിന്നിട്ടിട്ടും ഒന്നാം പ്രതി നിഖില്‍ പൈലി ആക്രമണത്തിന് ഉപയോഗിച്ച കത്തി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇടുക്കി കളക്‌ട്രേറ്റിന് സമീപം കത്തി ഉപേക്ഷിച്ചെന്നായിരുന്നു നിഖില്‍ നല്‍കിയ മൊഴി. എന്നാല്‍ ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല. ഇത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം ശക്‌തമാകുന്നത്.

Read Also: പത്‌മ പുരസ്‌കാരം നിരസിച്ച് ബംഗാൾ സംഗീതജ്‌ഞ സന്ധ്യ മുഖർജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE