കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് ഫോണിലെ 12 നമ്പറുകളിലേക്കുള്ള ചാറ്റുകൾ നശിപ്പിച്ചതായി റിപ്പോർട്. വീണ്ടെടുക്കാനാകാത്ത വിധം ഇവ നീക്കം ചെയ്‌തുവെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരിക്കുന്നത്. നീക്കം ചെയ്‌തതിൽ ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സിഇഒയുമായുള്ള സംഭാഷണങ്ങളും ഉൾപ്പെടുന്നു.
ഫോണുകൾ കോടതിക്ക് കൈമാറുന്നതിന് തൊട്ടുമുൻപാണ് ചാറ്റുകൾ നശിപ്പിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. കോടതി ഉത്തരവ് അനുസരിച്ച് മൊബൈൽ ഫോണുകൾ കോടതിക്ക് കൈമാറും മുമ്പ് 12 നമ്പറുകളിലേക്ക് ഉള്ള ചാറ്റുകളാണ് ദീലീപ് നീക്കിയത്. വീണ്ടെടുക്കാൻ കഴിയാത്തവിധം ഈ ചാറ്റുകൾ മാറ്റിയതിൽ ദുരൂഹത ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.
ദുബായിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫർ, ദുബായിലെ സാമൂഹിക പ്രവർത്തകൻ തൃശൂർ സ്വദേശി നസീർ, ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് എന്നിവരുമായുള്ള വാട്‍സ്‌ആപ്പ് ചാറ്റുകളും നശിപ്പിച്ചതിലുണ്ട്. ദേ പുട്ടിന്റെ ദുബായ് പാട്ണറുമായുള്ള സംഭാഷണവും നീക്കിയിട്ടുണ്ട്. ഈ ചാറ്റുകൾ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട് പറയുന്നു.
Most Read: ശ്രീലങ്കയിൽ ആളിക്കത്തി ജനരോഷം; പോലീസുമായി ഏറ്റുമുട്ടൽ