ന്യൂഡെൽഹി: പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിക്ക് ജാമ്യം അനുവദിച്ച ഡെൽഹി അഡീഷനൽ സെഷൻസ് കോടതി വിധിക്കെതിരെ ഡെല്‍ഹി പോലീസ് ഹൈക്കോടതിയെ സമീപിച്ചേക്കും. ഇന്ന് ശാന്തനുവിന്റെ ജാമ്യാപേക്ഷയില്‍ കൂടി എതിർ നിലപാടാണ് കോടതി സ്വീകരിക്കുന്നത് എങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.
ടൂള്‍ കിറ്റ് പ്രചരിപ്പിക്കാനുള്ള വാട്‌സാപ്പ് ഗ്രൂപ്പും ഇമെയില്‍ ഐഡിയും നിര്‍മിച്ചുവെന്നാണ് ശാന്തനുവിന്റെ അപേക്ഷയെ എതിര്‍ക്കാനുള്ള ഡെല്‍ഹി പോലീസിന്റെ വാദം. അതേസമയം ടൂള്‍കിറ്റ് കേസില്‍ ജാമ്യം ലഭിച്ച ദിഷാ രവി ഇന്നലെ രാത്രിയില്‍ ജയില്‍ മോചിതയായി.
ജനുവരി 26ന് ഡെൽഹിയിൽ നടന്ന കർഷക റാലിയുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് പോസ്‌റ്റ് ചെയ്‌ത ‘ടൂൾകിറ്റ്’ മാർഗരേഖയുമായി ബന്ധപ്പെട്ട നടപടികൾ ദിഷ, നികിത, ശാന്തനു എന്നിവർ ഏകോപിപ്പിച്ചെന്നാണു ഡെൽഹി പോലീസിന്റെ വാദം. സർക്കാരിനെതിരെ അസംതൃപ്‌തി സൃഷ്‌ടിക്കുന്നതിനായി മൂവരും ഖലിസ്‌ഥാൻ അനുകൂല ഗ്രൂപ്പായ പൊയറ്റിക് ജസ്‌റ്റിസ് സൊസൈറ്റിയുമായി സഹകരിച്ചതായും ഡെൽഹി പോലീസ് ആരോപിക്കുന്നു.
Read also: കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പാർലമെന്റിലേക്ക് ട്രാക്‌ടർ റാലി; ടിക്കായത്ത്