പാലക്കാട്: ഫിലമെന്റ് രഹിത കേരള പദ്ധതിയുടെ ഭാഗമായി രജിസ്‌റ്റർ ചെയ്‌തവർക്ക് ഒമ്പത് വാൾട്ട് എൽഇഡി ബൾബുകളുടെ വിതരണം തുടങ്ങി. ബൾബുകൾ ഉപഭോക്‌താക്കളുടെ വീടുകളിലെത്തിക്കും. ഇതിന്റെ തുക വൈദ്യുതി ബില്ലില്‍ ഈടാക്കും.
ഉദ്യോഗസ്ഥരുടെ കൈയിൽ പണം നൽകരുതെന്ന് പാലക്കാട് ഇലക്‌ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ പി വി കൃഷ്‌ണദാസ് അറിയിച്ചു. പദ്ധതി ആരംഭിച്ചതിന് പിന്നാലെ പലയിടത്തും തട്ടിപ്പ് നടന്നതായി വാർത്തകൾ വന്നിരുന്നു.
വൈദ്യുതി ബോർഡിൽ നിന്നുള്ള ഉദ്യോഗസ്‌ഥരെന്ന വ്യാജേന വീട്ടിലെത്തി ബൾബ് നൽകി പണം ഈടാക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. കെഎസ്ഇബിയുടെ പദ്ധതിയിൽ എൽഇഡി ബൾബ് ജീവനക്കാർ തന്നെ നേരിട്ട് വീടുകളിൽ എത്തിക്കുന്നുണ്ട്.
എന്നാൽ ആ സമയത്ത് പണം ഈടാക്കില്ല. ആവശ്യമായ ബൾബുകളുടെ വില തുടർന്നുള്ള വൈദ്യുതി ബില്ലുകളിലൂടെ മാത്രമേ ഈടാക്കൂ. ഉപഭോക്‌താക്കൾ തട്ടിപ്പുകാരെ ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി.
Read Also: എസ്‌വി പ്രദീപിന്റെ മരണം; അസ്വാഭാവികത ഇല്ലെന്ന് അന്വേഷണ സംഘം