തിരുവനന്തപുരം : സംസ്‌ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഒപി വിഭാഗം ഇന്ന് മൂന്ന് മണിക്കൂർ ഡോക്‌ടർമാർ ബഹിഷ്‌കരിക്കും. 2016 മുതൽ നൽകാനുള്ള ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോൾ ഡോക്‌ടർമാർ സമരത്തിൽ ഏർപ്പെട്ടിരിക്കുന്നത്. മൂന്ന് മണിക്കൂർ ഒപി ബഹിഷ്‌കരിക്കുന്നതിനൊപ്പം തന്നെ മുൻകൂട്ടി നിശ്‌ചയിച്ച ശസ്‍ത്രക്രിയകളും നടത്തില്ലെന്ന് ഡോക്‌ടർമാർ വ്യക്‌തമാക്കിയിട്ടുണ്ട്.
അതേസമയം തന്നെ അത്യാഹിത വിഭാഗങ്ങളെയും, പ്രസവ ചികിൽസയേയും സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ അധ്യാപനം, വിഐപി ഡ്യൂട്ടി, മെഡിക്കല്‍ ക്യാംപുകൾ, പേ വാര്‍ഡ് അഡ്‌മിഷൻ എന്നിവയുൾപ്പടെയുള്ള കാര്യങ്ങൾ ഇന്നുമുതൽ അനിശ്‌ചിത കാലത്തേക്ക് ബഹിഷ്‌കരിക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു. 2016മുതലുള്ള കുടിശിക പിഎഫില്‍ ലയിപ്പിക്കുമെന്ന് ധനമന്ത്രിയുടെ ഓഫീസ് റിലീസ് ഇറക്കിയെങ്കിലും നേരിട്ട് ഉറപ്പു ലഭിക്കാതെ സമരത്തില്‍ നിന്ന് പിൻമാറില്ലെന്നാണ് കെജിഎംസിടിഎയുടെ നിലപാട്.
Read also : രാഷ്‌ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കാൻ ഉള്ള പ്രതിപക്ഷ തീരുമാനത്തിന് എതിരെ പ്രൾഹാദ് ജോഷി