തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കലാഭവന്‍ സോബിയും ഡ്രൈവര്‍ അര്‍ജുനും നുണ പറഞ്ഞതായുള്ള സിബിഐ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്ന് കലാഭവന്‍ സോബി. മൊഴി തെറ്റെന്ന് തെളിഞ്ഞുവെന്ന് അന്വേഷണ ഉദ്യോഗസ്‌ഥര്‍ തന്നോട് പറഞ്ഞിട്ടില്ല.
കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും സോബി പറഞ്ഞു. അതേസമയം ബാലഭാസ്‌കറിന്റെ മരണകാരണം വാഹനാപകടം തന്നെയെന്ന നിഗമനത്തിലാണ് സിബിഐ.
അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കര്‍ തന്നെയെന്ന അര്‍ജുന്റെ മൊഴി തെറ്റാണ്. കലാഭവന്‍ സോബി പല ഘട്ടങ്ങളിലും പോളിഗ്രാഫ് ടെസ്‌റ്റിനോട് സഹകരിച്ചിരുന്നില്ല. സിബിഐയുടെ നിര്‍ബന്ധ പ്രകാരമാണ് നുണ പരിശോധനക്ക് സമ്മതിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു .
ബാലഭാസ്‌കറിന്റെ സുഹൃത്തും മാനേജറുമായിരുന്ന വിഷ്‌ണു സോമസുന്ദരം, ഡ്രൈവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി, പ്രകാശ് തമ്പി എന്നിവരെയാണ് സിബിഐ നുണ പരിശോധനക്ക് വിധേയരാക്കിയത്.
2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം ദേശീയപാതയില്‍ കഴക്കൂട്ടം പള്ളിപ്പുറത്തെ സിആര്‍പിഎഫ് ക്യാംപ് ജംഗ്ഷനു സമീപമാണ് ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്.
മകള്‍ സംഭവസ്‌ഥലത്ത് വെച്ചും, ബാലഭാസ്‌കര്‍ ആശുപത്രിയില്‍ വച്ചും മരിച്ചു. ഭാര്യ ലക്ഷ്‌മിക്കും ഡ്രൈവര്‍ അര്‍ജുനും സാരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. ബാല ഭാസ്‌കറിന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ കുടുംബം സംശയം ഉന്നയിച്ചതിനെ തുടര്‍ന്നാണ് കേസ് സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Read also: ശാന്തിവിള ദിനേശനെതിരെ പരാതിയുമായി വീണ്ടും ഭാഗ്യലക്ഷ്‌മി