കോഴിക്കോട്: മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിലായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. 40 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയുമായി മൂന്ന് യുവാക്കളെയായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. പ്രതികളിൽ ഒരാൾക്ക് കരിപ്പൂർ സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും അന്വേഷണസംഘം നേരത്തേ സംശയം ഉന്നയിച്ചിരുന്നു.
കേസിലെ രണ്ടാം പ്രതിയായ അൻവർ തസ്‌നീമിന് അന്താരാഷ്‌ട്ര ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് വ്യക്‌തമായതായി പോലീസ് പറഞ്ഞു. കൂടാതെ, കരിപ്പൂർ സ്വർണക്കടത്ത് കേസിനാസ്‌പദമായ സംഭവം നടന്ന സമയത്ത് ഇയാൾ വിമാനത്താവളത്തിൽ ഉണ്ടായിരുന്നതായി സൂചന ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്‌ഥർ പറഞ്ഞു.
പ്രതികൾക്ക് തമിഴ്‌നാട്ടിൽ നിന്നാണ് മയക്കുമരുന്നുകൾ ലഭിച്ചത്. ഇവ നൽകിയ തമിഴ്‌നാട് സ്വദേശിയെ പിടികൂടാനായി അന്വേഷണ സംഘം എത്രയുംപെട്ടെന്ന് ചെന്നൈയിലേക്ക് പോകാനും തീരുമാനിച്ചുട്ടുണ്ട്. കൂടാതെ, തൻസീറിന്റെ ഫോൺകോൾ രേഖകളടക്കം പോലീസ് പരിശോധിച്ച് വരികയാണ്.
Read Also: അന്തര്‍ സംസ്‌ഥാന മോഷ്‌ടാക്കളെ കോഴിക്കോട് സിറ്റി പോലീസ് പിടികൂടി